നടന്നു. ശാന്ത നിരാശയോടെ തൻറെ വായിൽ നിന്നും ഒഴുകിയ തുപ്പൽ കൈ കൊണ്ട് തുടച്ചു എഴുന്നേറ്റ് അടുക്കളയിലേക്കും നടന്നു.
പിറ്റേന്ന് ജാനകി അമ്മ വന്നപ്പോൾ ശാന്ത വിക്രമൻറെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു. അത് കേട്ട് അവർ ഊറി ചിരിച്ചു.
"അവനു കിളുന്തു പിള്ളേര് മതി അല്ലെ".
"അല്ല അതോണ്ടല്ല ചേച്ചീ, ഈ വീടും പറമ്പും നോക്കി എടുക്കാൻ നല്ല ആരോഗ്യമുള്ള പെണ്ണ് വേണ്ടേ. പിന്നെ അവനെന്താ ഒരു കുറവ്. നല്ല ജോലീം ശമ്പളവും"
"അത് ശരിയാ, ആ….. ഒരു പെണ്ണ് ഉണ്ട്. പത്താം ക്ലാസ് കഴിഞ്ഞിട്ട് ഒരു രണ്ടു മൂന്നു കൊല്ലം ആയിട്ടുണ്ടാകും. കാണാൻ തരക്കേടില്ല എന്ന് മാത്രം, പക്ഷെ നല്ല അധ്വാനിയാ. ഒറ്റ മോളാ." ജാനകി അമ്മ പറഞ്ഞു.
"ആ…. അത് കൊള്ളാമല്ലോ, പക്ഷെ വയസ്സ് വളരെ കുറവല്ലേ, ഒരു പതിനെട്ടു വയസ്സേ ആയിട്ടുണ്ടാകുമല്ലോ."
"അത് നോക്കണ്ട, പെണ്ണിന് നല്ല ഉറച്ച ശരീരമാ. പിന്നെ ഒരു കാര്യമുണ്ട്. അവരുടെ കാര്യം വലിയ കുഴപ്പത്തിലാണ്. ആകെ ഉള്ള മൂന്നു സെന്റും പുരയും എപ്പോ വേണമെങ്കിലും ജപ്തിയാകും. ഭാര്യക്ക് എന്തോ അസുഖം വന്നപ്പോൾ ബാങ്കിൽ നിന്നും കടം എടുത്തതാണ്. പെണ്ണിൻറെ തന്ത ഏതോ ഓഫീസിൽ പിയൂണ് ആയിരുന്നു.
അതിനു കിട്ടുന്ന പെൻഷൻ കൊണ്ടാണ് ജീവിക്കുന്നത്. പിന്നെ ഈ പെണ്ണ് തുന്നലൊക്കെ പഠിച്ചിട്ടുണ്ട്. അതീന്നും എന്തെങ്കിലും കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിക്കുന്നു. തറവാടികളാ, എന്നാലും നിങ്ങൾക്ക് ചേരുമോ".
"ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ, ചേച്ചി നാളെ വാ". എന്ന് പറഞ്ഞു ശാന്ത ജാനകി അമ്മയെ യാത്രയാക്കി.
"എടാ പറഞ്ഞു കേട്ടിടത്തോളം ഇത് നമക്ക് ചേരും. നിനക്ക് ഇതിലും ചെറിയ കിളുന്തു പെണ്ണിനെ കിട്ടില്ല. പിന്നെ പെണ്ണ് നമ്മുടെ വരുതിയിലും ആയിരിക്കും". ഒരു കാര്യം ചെയ്യാം, നിനക്ക് കുറച്ചു കാശു ചിലവാവുന്നതിൽ വിഷമമുണ്ടോ?"
"ഹേയ് ഇല്ല", ആ പതിനെട്ടു വയസ്സുകാരി യെ ഓർത്തപ്പോൾ വിക്രമന് ഉത്സാഹമായി.
"എന്നാ നമുക്ക് ബാങ്കിലെ പൈസ കൊടുത്ത് ആ ജപ്തി ഒഴിവാക്കാം, പിന്നെ കല്യാണ ചിലവും നമ്മൾ എടുക്കാം എന്ന് പറയാം. പിന്നെ ആഭരണങ്ങൾ നമ്മുടെ കൈയിലുണ്ടല്ലോ".
"അതിനു കാശു കുറെ ആവില്ലേ"
"എവിടന്ന്? മൂന്ന് സെന്റ് പറമ്പിനും വീടിനും കൂടി അഞ്ചു ലക്ഷത്തിൽ കൂടുതൽ ആരെങ്കിലും കടം കൊടുക്കോ."
"എന്നാ ശരി, പക്ഷെ പെണ്ണിന് സമ്മദമാവുമൊ ?".
"നമുക്ക് ശ്രമിച്ചു നോക്കാം."
ജാനകി അമ്മ കൊണ്ടുവന്ന