തന്നാൽ മതി.” രണ്ടാളും പുണർന്നു കിടന്നു ഉറങ്ങി.
നാലു മണിയോടെ എഴുന്നേറ്റു ചായ ഒക്കെ കുടിച്ചിട്ടാണ് മഹേഷ് പോയത്. വീണ്ടും സുഖം പകരാൻ വരാം എന്ന വാഗ്ദാനത്തോടെ.
തുടർന്നുള്ള ദിവസങ്ങളിൽ അവസരങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ തൊടാനും തലോടാനും അല്ലാതെ നല്ല ഒരു സംഗമം നടത്താൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെയാണ് കാവിലെ അമ്പലത്തിൽ ഉത്സവത്തിന് കൊടിയേറിയത്. മിക്കപ്പോഴും അമ്പലത്തിൽ രാത്രിയിൽ കലാപരിപാടികൾ ഉണ്ടായിരുന്നു. ആ അവസരം മുതലെടുക്കാൻ രണ്ടാളും തീരുമാനിച്ചു.
രാത്രിയിൽ കുറച്ചു നേരം പരിപാടികൾ ഒക്കെ കണ്ടിട്ട് മഹിള ഉറക്കം വരുന്നു എന്ന് പറഞ്ഞു തിരികെ വരുമായിരുന്നു. ഒപ്പം മഹേഷും കൂടും. ആ രാത്രികളിൽ മഹേഷിന്റെ പ്രാക്ടിക്കൽ ലാബ് വീടിനുള്ളിൽ നിന്നും കുളത്തിന്റെ അക്കരെയുള്ള ആളൊഴിഞ്ഞ ചിറയിലേക്കു മാറ്റി.
രാത്രിയുടെ മറവും അമ്പല പരിപാടിയുടെ മുഴക്കത്തിനും ഇടയിൽ “തിരുമേനി” പഠിപ്പിച്ച വിവിധ രീതികളിൽ ഒച്ചയും ബഹളവും ഒക്കെ ഉണ്ടാക്കി മഹേഷ് അവളിൽ പ്രാക്ടിക്കൽ ചെയ്തു.
ഉത്സവ ശേഷവും അർധരാത്രികളിൽ മഹേഷും മഹിളയും ചിറയിൽ നീല നിലാവിനെ സാക്ഷിയാക്കി
ഓപ്പൺ എയർ സംഗമങ്ങൾ ഏറെ നടത്തി.
അതിനിടെ മഹേഷിനു പട്ടാളത്തിൽ ജോലി കിട്ടി വടക്കേ ഇന്ത്യയിലേക്ക് പോകേണ്ടി വന്നു. ആദ്യ ലീവിന് വന്നപ്പോഴും രാത്രി ലീലകൾ ആടാൻ അവസരം ഉണ്ടായി.
അവൻ തിരികെ പോയി കഴിഞ്ഞു രണ്ടു മൂന്നു മാസങ്ങൾ ആയപ്പോൾ ആ ദുഃഖവാർത്ത അവനെ തേടിയെത്തി. ഒരു റോഡ് അപകടത്തിൽ മഹിളയുടെ അകാല മൃത്യു.
അവൻ ആകെ തകർന്നു പോയി. എന്ത് ചെയ്യാം കാലം കാട്ടും ജാലങ്ങൾ. മഹിള പകർന്നു നൽകിയ മധുര സ്മരണകൾ ഒരു നൊമ്പരമായി അവനിൽ അവശേഷിച്ചു.
(ലൈക്കും കമന്റും മറക്കരുത്)