ഇരുന്നു. അടുക്കളയിൽ ഫ്രിഡ്ജ് തുറന്നടയുന്ന ശബ്ദദം കേട്ടു. എനിക്ക് മനസ്സിലായില്ല. തലവേദന എന്ന് പറഞ്ഞ് വന്നവൾക്കിപ്പോ ഒരു കുഴപ്പവും ഇല്ല. എന്തിനായിരിക്കും ഇവളിങ്ങനെ ചെയ്തത്? എന്നെ ഉത്സവപ്പറമ്പിൽ നിന്നും ഇങ്ങോട്ട വരുത്തി ഇവളെന്ത നേടി. ആലോചിച്ച് ഇരിക്കുമ്പോൾ കല്യാണി ഹാളിലേക്ക് വന്നു. എന്റെ മുന്നിൽ വന്ന ഒരു ഗ്ലാസ്സ് നീട്ടി. ഐസ് ഇട്ട തണുപ്പിച്ച ആ രസ്ന വാങ്ങിയപ്പോൾ എന്റെ സംശയം കൂടി. ഇനി പുതിയ വല്ല അടവും ആണോ?
“ജിനുവിനോട് കുറച്ച സംസാരിക്കാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. ബുദ്ധിമുട്ടായോ’ കല്യാണി എന്റെ അടുത്ത് സെറ്റിയുടെ കൈതാങ്ങിയിൽ ഇരുന്നു. ഞാൻ മറുവശത്തേക്ക് കുറച്ച് ഒതുങ്ങി അവളുടെ മുഖത്ത് നോക്കി. അവളുടെ ഭാവങ്ങൾ കണ്ടിട്ട വേറൊരു പാരയല്ല മറിച്ച് ഒരു മനസ്സു തുറന്നുള്ള സംഭാഷണം ആണ് ഉദ്ദേശം എന്നെനിക്ക തോന്നി. എന്തായാലും സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. “ബുദ്ധിമുട്ടൊന്നും ഇല്ല. നീ കാര്യം പറയൂ.” ഞാൻ പറഞ്ഞു. “നേരത്തെ ഞാൻ ചെയ്തു കാര്യങ്ങൾ ആലോചിക്കുമ്പോൾ. സോറി ജിന്നു. ഞാനെന്തൊക്കെയോ ചെയ്തു പോയി. ഞാൻ എന്നെ തന്നെ മറന്നു പോയി.” കല്യാണിയുടെ
മുഖം കുനിഞ്ഞു. അവൾ തുടർന്നു. “പണ്ടേ നിന്നെ എനിക്കിഷ്ടമായിരുന്നു. ശരിക്കും ഇഷ്ടമായിരുന്നു. പക്ഷെ നീ എന്നെക്കാളും ചെറുതല്ലേ. അതു കൊണ്ട് നിന്നെ എന്നിൽ നിന്നും. എന്റെ മനസ്സിൽ നിന്നും അകറ്റാൻ ശ്രമിച്ചു. എപ്പോഴും തല്ലുകൂടി.
പക്ഷെ.” കല്യാണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു “പക്ഷെ നിന്നോടുള്ള എന്റെ ഇഷ്ടം ഒട്ടും കുറഞ്ഞില്ല. കൂടിയതേ ഉള്ളൂ. ഒരുപാടൊരുപാട്. പക്ഷെ നിന്നെ മറക്കുമെന്ന് വാശി ആയിരുന്നു എനിക്ക് ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തന്നെ ഞാനെന്റെ ബോയ് ഫ്രണ്ട് എന്ന് വിളിച്ചു. അവന്റെ കൂടെ ചുറ്റിക്കറങ്ങി. ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു.” കല്യാണി ഒന്ന നിർത്തി. ഞാൻ കേൾക്കുന്നതൊക്കെ സത്യമോ എന്ന് വിശ്വസിക്കാനാകാതെ ഇരുന്നു. കല്യാണി തുടർന്നു. “പക്ഷെ അവന്റെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ നിന്നെ ഓർമിച്ചു. ഈവൺ വെൻ ഹീ മെയ്ഡ് ലവ്വ ടൂ മീ ഇറ്റ് വാസ് യൂ ഇൻ മൈ മൈൻഡ്. ഒരിക്കൽ ഒരു ഇൻറിമേറ്റ അഫയറിനിടക്ക് ഞാനറിയാതെ നിന്റെ പേർ വിളിച്ചു പോയി. അവന്റെ ജീവിതത്തിൽ ഞാൻ മാത്രമായിരുന്നു. ഞാനവനെ ചതിക്കുകയാണെന്നത് അവന് സഹിക്കാനായില്ല.