വരുൻ എഴുന്നേറ്റ് ക്ലാസ്സിക്ക് ബ്ലാക്ക് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് ഇറക്കി നിഷടീച്ചറുടെ വീടിന് മുന്നിൽ നിർത്തി ഹോൺ അടിച്ചു.
"ദേ വരുന്നു വരുൻ ഒരൊറ്റ മിനിറ്റ്."
"ആ പതിയെ മതി ടീച്ചറെ."
വരുൻ മിററിലെ പൊടി തുടച് കൊണ്ട് പറഞ്ഞു.
വീട്ടിൽ നിന്ന് ഡോർ ക്ലോസ് ചെയ്ത് പുറത്തേക്ക് ഇറങ്ങി നടന്നു വന്ന ടീച്ചറെ കണ്ടതും വരുന്റെ മനസ് വണ്ടിയിൽ നിന്ന് ഇറങ്ങി ടീച്ചറെ കെട്ടിപിടിച്ചു.
"പോകാം.."
നിഷയുടെ സ്വരം കേട്ടതും നോർമൽ ആയി വരുൻ.
"അഹ്. കയറിക്കോ ടീച്ചറെ."
വെളുത്ത ശരീരത്തിൽ നീല ബ്ലൗസും നൈസ് മെറ്റിരിയലിൽ കുഴഞ്ഞു കിടക്കുന്ന പ്ലെയിൻ നീല സാരിയും ഉടുത്ത് ഷോൾഡറിൽ സ്വർണത്തിന്റെ നിറമുള്ള ഒരു ഹാൻഡ്ബാഗും ഇട്ട് നിഷ ബുള്ളറ്റിൽ കയറി.
"ഞാൻ കയറി ട്ടോ…"
നിഷയിൽ നിന്ന് അത് കേട്ടതും വരുൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
വണ്ടി എടുത്തപ്പോൾ തന്നെ നിഷയുടെ കൈ വരുന്റെ വയറിൽ ചുറ്റി പിടിച്ചിരിക്കുവായിരുന്നു.
മുന്നിലേക്ക് നോക്കി ഇരിക്കുന്ന നിഷയുടെ മുഖം വരുണിന് മിററിലൂടെ കാണാമായിരുന്നു.
നീല നിറത്തിൽ ഉള്ള ചെറിയൊരു പൊട്ടും അതിനു താഴെ ചെറിയൊരു ചന്ദന കുറിയും അധികം
ഓവർ ആകാതെ എന്നാൽ ആരും നോക്കി പോകുന്ന തരത്തിൽ ഉള്ള കണ്ണ് എഴുതലും.
"ഉഉഫ്….. പൊന്നോ…"
"എന്താടാ…."
"ഏയ് ഒന്നൂല ടീച്ചറെ."
വണ്ടി സ്പീഡിൽ പോകുമ്പോൾ കാറ്റിന്റെ ശബ്ദത്തിൽ സംസാരം പതിയെ കേട്ടിരുന്നുള്ളൂ.
കാലിപടി ജൻക്ഷൻ കഴിഞ്ഞതും റോഡിന്റെ സൈഡിൽ മുടി ഒക്കെ വളർത്തി കുറെ ചെക്കമ്മാര് നിന്നിടത്ത് വരുൻ വണ്ടി സ്ലോ ചെയ്തു.
"മച്ചാനെ കോളേജിലെക്ക വേറെ എങ്ങട്ടാണ്."
വരുൻ സ്ലോ ആക്കി അവരോട് കൈ കൊണ്ട് വിഷ് ചെയ്തപ്പോഴാണ് തന്റെ പുറകിൽ നിഷ ഇരിക്കുന്നുണ്ട് എന്ന ബോധ്യം വന്നത്.നിമിഷ നേരം കൊണ്ട് വണ്ടി അവൻ പറപ്പിച്ചു.
"ദേ വരുൻ നീ ഇപ്പോഴും ഇവരായിട്ട് കൂട്ട് കൂടുന്നുണ്ടോ ടൊ.."
നിഷ ശബ്ദം കൂട്ടി ചോദിച്ചു.
"അത് ടീച്ചറെ ഞാൻ അങ്ങനെ ഡൈലി കാണാറൊന്നും ഇല്ല ഇവരെ."
വണ്ടി പതിയെ ഓടിച് അവൻ പറഞ്ഞു.
"നിന്റെ അമ്മ പറഞ്ഞപ്പോ ഞാൻ വിശ്വാസിച്ചിരുന്നില്ല.എന്നിട്ട് ഞാന നിന്റെന്ന് ഒരു പാക്കറ്റ് കഞ്ചാവ് കാണാൻ ഇട വന്നെ അന്നേ ഞാൻ പറഞ്ഞിരുന്നു ഇവർ ആയിട്ട് കൂട്ട് വേണ്ട എന്ന്.ഒന്നും മറന്നിട്ടില്ല ല്ലോ നീ"
"വെറുതെ ഒന്നും അല്ല ആ മൂന്നെണ്ണത്തിനെ കോളേജിൽ നിന്ന് പുറത്ത് ആക്കിയത്