പറഞ്ഞികൊണ്ട് അവൾ അരക്കെട്ട് അരപ്രൈസിൽ ചേർത്ത് അമർത്തുന്നത് കണ്ടത്.
അങ്ങനെയുള്ള പെണ്ണ് ഏതുനേരവും അവനോട് കൂട്ടുകൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്താണ് അതിന്റെ അർഥം?
മണിക്കുട്ടന്റെ വീട് ദൂരെ പാലക്കാടാണ്. അവിടെയാണ് ഭർത്താവ് ലാലച്ചന്റെ വീട്. അവരുടെ അയൽവാസി ഭവാനി അമ്മയുടെ മകനാണ് മണിക്കുട്ടൻ. അവന്റെ അച്ഛൻ മരിച്ചുപോയി. കഴിഞ്ഞ ഓണത്തിന് പാലക്കാട്ടെ വീട്ടിൽ പോയപ്പോൾ അവരാണ് ലാലച്ചനോട് അപേക്ഷിച്ചത്,മണിക്കുട്ടനേയും കൊണ്ടുപോകാൻ.എന്തുപണിയും ചെയ്യും. വീടും പറമ്പും ഒക്കെ സ്വന്തം പോലെ നോക്കും. ജീവിക്കാനുള്ള ചാറ്റുപാടുകളൊക്കെയുണ്ട്. പക്ഷെ പ്രശ്നമതല്ല. സദാ സമയവും രാഷ്ട്രീയപ്രവർത്തനമാണ്. അങ്ങനെയിരിക്കെ ഒരടിപിടിക്കേസിൽ പെട്ടു. എതിർഭാഗത്തെ ഒരാളുടെ കൈ തല്ലിയൊടിച്ചു. അയാളുടെ ആൾക്കാരാകട്ടെ മണിക്കുട്ടനെ കണ്ടാൽ കൊന്നുകളയും എന്ന ഒറ്റ വാശിയിലും.
അന്ന് മണിക്കുട്ടന്റെ ‘അമ്മ അങ്ങനെ പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ലാലച്ചൻ മണിക്കുട്ടനെയും തന്റെയൊപ്പം കൂട്ടുകയായിരുന്നു.
ഏത് തരം കൃഷിപ്പണിയും ചെയ്യും എന്ന് ഭവാനിയമ്മ പറഞ്ഞത്
അക്ഷരം പ്രതി ശരിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു മണിക്കുട്ടൻ ലാലച്ചന്റെ പറമ്പിൽ ചെയ്തത്. സ്വഭാവത്തിന്റെ കാര്യത്തിലും അവനെ അവർക്കൊക്കെ ബോധിച്ചു. അധികം സംസാരിക്കില്ല. എപ്പോഴും പുഞ്ചിരിക്കും. ലിസിയേയോ ജിസ്മിയേയോ വഴിയേ പോകുന്ന ഒരു സ്ത്രീയുടെ നേർക്കോ വായ് നോട്ടവുമില്ല.അന്ന് അവർ അങ്ങനെ ഒക്കെയാണ് പറഞ്ഞത്.
വീടിനു പുറത്ത് ഒരു സ്റ്റോർ റൂം പോലെ ചെറിയ കെട്ടിടമുണ്ടായിരുന്നു.. രണ്ടു ചെറിയ മുറികളുണ്ടതിൽ അവിടെ പണ്ട് തേങ്ങയും അടയ്ക്കയും റബ്ബർ ഷീറ്റുമൊക്കെ സൂക്ഷിച്ചിരുന്നതാണ്. അവയൊക്കെ ഒരു മുറിയിലേക്ക് മാറ്റി മറ്റൊരു മുറി അവനുവേണ്ടി ഒരുക്കുകയായിരുന്നു. അത് മതിയോ എന്ന് ചോദിച്ചപ്പോൾ നിഷ്ക്കളങ്കമായ ഒരു ചിരിയായിരുന്നു ഉത്തരം.
കറിയുണ്ടാക്കി കഴിഞ്ഞ് ലിസി ജിസ്മിയെ വിളിച്ചു.
"മോളെ ..വാ ..കഴിക്കാൻ എടുത്ത് വെക്ക്,"
"മമ്മി തന്നെയങ്ങു എടുത്ത് വെച്ചാ മതി,"
പിണക്കം വിട്ടുമാറാതെ അവൾ പറഞ്ഞു.
"ശരി!"
ലിസി ചിരിച്ചു.
"എന്റെ മോള് കൊച്ച് കുഞ്ഞല്ലേ! മമ്മി ഇനി വായിൽ വെച്ച് ഊട്ടാം കേട്ടോ!"
ആ സ്വരത്തിലെ വാത്സല്യവും സ്നേഹവും ഈണവും ജിസ്മിയെ സ്പർശിച്ചു.