ഒരു സാധനം വാങ്ങാൻ പോലും വീട്ടിനു പുറത്ത് പോയിട്ടില്ലാത്ത ഞാൻ വിചാരിച്ചാൽ എങ്ങനെ എന്റെ ഭർത്താവിന്റെ പ്രശ്നം അവസാനിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
കുറേ കഴിഞ്ഞപ്പൊൾ എന്റെ ഭർത്താവ് വന്നു. എനിക്കാണെങ്കിൽ ദേഷ്യവും സങ്കടവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ എന്റെ ഭർത്താവിനോട് വളരെയധികം കയർക്കുകയും അറബി എന്നോട് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. എല്ലാം നിശബ്ധമായി കേട്ടകൊണ്ടിരുന്ന അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. അത് എനിക്കു കൂടുതൽ അരിശം ഉണ്ടാക്കുകയും ചെയ്തു. ഞാൻ വ്യഭിചരിക്കണമെന്നാണോ അയാൾ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പൊൾ അതിനും മൗനം ആയിരുന്നു മറുപടി. സുഖവും സന്തോഷവും നഷ്ടപ്പെട്ട എനിക്കു ആകെയുള്ളത് മാനം മാത്രമാണു. അതും കൂടി നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കില്ലായെന്നും പറഞ്ഞു ഞാൻ കരഞ്ഞു കരഞ്ഞു ഉറങ്ങി പോയി. ഞാൻ മനസ്സിൽ കരുതി ഒരു പക്ഷെ എന്റെ ഭർത്താവ് മനസ്സു കൊണ്ട ആഗ്രഹിച്ചിട്ടുണ്ടാകും ഞാൻ ഒന്ന് വ്യഭിചരിച്ചാൽ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരുമെങ്കിൽ എനിക്ക് എന്ത് കൊണ്ട് അത് ചെയ്ത്കൂടായെന്ന്. അതായിരിക്കും അദ്ദേഹത്തിന്റെ
മൗനം സൂചിപ്പിക്കുന്നത്.
രാവിലെ എന്റെ ഭർത്താവ് പുറത്തേയ്ക്കക്കു പൊകുന്ന സമയം എന്നോട് പറഞ്ഞു പതിനൊന്ന് മണിക്കു അറബി വരുമെന്നും അയാളോട് ഇരിക്കാൻ പറയണമെന്നും എന്തെങ്കിലും കുടിക്കാൻ കൊടുക്കണമെന്നും പറഞ്ഞിട്ട് പോയി. പതിനൊന്നു മണിയായപ്പൊൾ അറബി വരികയും എന്റെ ഭർത്താവിനെ അന്വേഷിച്ചു. ഞാൻ അദ്ദേഹം ഉടനെ വരുമെന്നു പറഞ്ഞു അകത്തു കയറി ഇരിക്കുവാൻ ആവശ്യപ്പെട്ടു. കുടിക്കുവാൻ എന്തെങ്കിലും എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ഒന്നും വേണ്ടായെന്നും എന്നോട് അടുത്തുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു.
ഞാൻ പറഞ്ഞു ഇവിടെ തന്നെ നിന്നു കൊള്ളാമെന്നു പറഞ്ഞു. ഭയപ്പെടണ്ടായെന്നും അയാൾ എന്നെ ഒന്നും ചെയ്യില്ലായെന്നും ഉറപ്പ് തന്നു. ഞാൻ മനസ്സില്ലാമനസ്സോടെ കസേരയിൽ ഇരിന്നു. അയാൾ എന്നോട് ഇന്നലെ പറഞ്ഞ കാര്യത്തിൽ എന്ത് തീരുമാനിച്ചു എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്കറിയില്ലായെന്നും എന്റെ ഭർത്താവ് ഉടനെ വരുമെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കുവാനും പറഞ്ഞു. കാശിന്റെ കാര്യമല്ലെന്നും എനിക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ ബാധ്യതകൾ മുഴുവനും അയാൾ ഏറ്റെടുക്കാമെന്നും