പറയാതെ എഴുതിപൂർത്തിയാക്കി
അവളെ ഏൽപ്പിച്ചു…
അത് വായിച്ചു നോക്കിയശേഷം അനുവിന്റെ ചുണ്ടുകൾ എന്തോ പറയാൻ തിടുക്കപ്പെടുന്ന പോലെ തോന്നി…
ശേഷം ഒന്നും മിണ്ടാതെ നടന്നകലുന്ന അനുവിനെ നോക്കി നിൽക്കവെ ഉള്ളം കരയുകയായിരുന്നു…
കുറച്ച് ദൂരം നടന്ന ശേഷം അവൾ നിന്നു …
തിരിഞ്ഞ് നിന്നിടത്തുതന്നെ നിൽക്കുന്ന എന്നെ നോക്കി വേഗം വരുവാൻ കൈകൾ കൊണ്ട് ആഗ്യം കാട്ടി …
അവൾക്കു തന്നോട് എന്തോ
പറയുവാനുണ്ടെന്നു മനസ്സിലാക്കി….
സന്തോഷത്തോടെ അവളുടെ അടുത്തെത്തി …
അനുവിന്റെ നോട്ടം പാടത്ത് വിരിഞ്ഞ്
നിന്നിരുന്നൊരു ആമ്പൽപ്പൂവിലായിരുന്നു ….
എന്ത് ഭംഗിയാല്ലെ ആമ്പൽപ്പൂ കാണാൻ, അതെനിക്ക് പറിച്ചു തരുമോ , പ്ലീസച്ചൂ.. ?
അവളുടെ കൊഞ്ചൽ ….
കയ്യിലിരുന്ന ബുക്കുകൾതാഴെ വച്ചു മുണ്ട് മടക്കി കുത്തി മുട്ടോളം എത്തുന്ന ചെളിയിലൂടെ നീന്തി
ചെന്ന് പൂ പറിച്ച് കൊണ്ട് വന്ന് അവൾക്ക് നൽകി…
കൈ നീട്ടി അനു അത് വാങ്ങുമ്പോൾ ആ മുഖത്ത്
പേരറിയാത്ത നൂറ് പൂക്കൾ വിടർന്നു നിൽക്കുന്നത് കണ്ടു ..!
ദിവസങ്ങൾ പിന്നെയും എന്നെ നോക്കി കൊഞ്ഞനം കുത്തി കടന്നു പോയി …
അവധി ദിനങ്ങൾ വെറുതെ കളയാതെ, അമ്മയെ
സഹായിക്കുക എന്ന് ലക്ഷ്യത്തോടെ, നാട്ടിലെ പത്ര ഏജന്റായായ ഷാജിചേട്ടന്റെ പത്രവിതരണം ഏറ്റെടുത്തു ….
പല പ്രാവിശ്യം ചോദിച്ചിട്ടും തൊടാൻപോലും സമ്മതിക്കാതിരുന്ന അച്ഛന്റെ സൈക്കിൾ അമ്മ തനിക്ക് തന്നു …
സൈക്കിളിനോട് അമ്മയ്ക്കുള്ള ആത്മബന്ധം എനിക്കറിയാം… കഷ്ടപ്പാട് കൂടുന്ന
ദിവസങ്ങളിൽ അമ്മയുടെ പരിഭവങ്ങളും, പരാതി കളും കേൾക്കുന്നത് അച്ഛന്റെ ആ സൈക്കിളാ യിരുന്നു….
ആദ്യമൊക്കെ സൈക്കിൾ ബെല്ലടിച്ച് കൊണ്ട് വീടിന്റെ മുന്നിലെത്തുമ്പോൾ അകത്തുനിന്നു അമ്മ തിടുക്കപ്പെട്ട് ഓടി ഇറങ്ങി വരുന്നത്
കാണാമായിരുന്നു .. താനാണെന്നറിയവെ ആ
കണ്ണുകൾ എന്തിനോ നിറയുന്നത് ശ്രദ്ധിച്ചു ,
പിന്നീടൊരിക്കലും വളപ്പിലേയ്ക്ക് ബെല്ലടിച്ചു
ചെന്നിട്ടില്ല…
പുലർച്ചെ എഴുന്നേൽക്കണമെന്നതൊഴിച്ചാൽ
ആ ജോലി ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു…
അനുവിന്റെ വീട്ടിലും പത്രം ഇടുവാൻ ഉണ്ടായി
രുന്നു. പക്ഷെ ഒരിക്കൽ പോലും അവളെ അവിടെ കാണുവാൻ കഴിഞ്ഞിട്ടില്ല….
ആളുകൾ ഉണർന്നു വരുമ്പോൾ തന്നെ പത്രം
വിതരണം കഴിഞ്ഞിട്ടുണ്ടാവും. ചില ദിവസങ്ങളിൽ പത്രക്കെട്ടുകൾ കയറ്റിയ വണ്ടി വരാൻ വൈകും..