ജ്വല്ലറി വേണ്ടാന്നു വെച്ചിട്ടാ…"
അത് കേട്ടതോടെ എന്റെ സന്തോഷം എല്ലാം പോയി.. ആദ്യമായാണ് അച്ഛൻ ഒരു ബിസിനസ് തുടങ്ങാൻ വെച്ചിട്ട് പിന്മാറുന്നത്. ഞാൻ സങ്കടത്തോടെ തല താഴ്ത്തി
" തങ്ങൾ ബിസിനസ് കാരനാ…അയാൾക്ക് ലാഭം ഉണ്ടായാൽ മതി, "
" അത് വേണ്ടീരുന്നില്ല അച്ഛാ…. എനിക്ക് വേണ്ടി "
" നിനക്കു വേണ്ടി അല്ലെങ്കിൽ വേറാര്ക്ക് വേണ്ടിയാടാ… " അച്ഛന്റെ ശബ്ദം ഇടറിയിരുന്നു.
" നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് ഇവിടെ എതിര് നിന്നിട്ടുണ്ടോ?? നല്ലൊരു ജോലി കളഞ്ഞു ഇവിടെ വളയം പിടിക്കാൻ തുടങ്ങിയപ്പോഴും ഞാൻ അഭിമാനിച്ചിട്ടേ ഉള്ളൂ… നിനക്ക് ഹാജിയാരുടെ മൂത്ത മോളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വേണ്ട എന്ന് തന്നെയേ പറയുമായിരുന്നുള്ളൂ… പക്ഷെ ഞങ്ങളുടെ സമാധാനത്തിനു വേണ്ടി നീ ആ ഇഷ്ടം മനസ്സിൽ കുഴിച്ചിട്ടല്ലോ…ഇനി വേറൊരു ഇഷ്ടം കൂടി അങ്ങനെ വരാൻ ഉള്ള സാഹചര്യം ഉണ്ടാവരുത്… രവീന്ദ്രന് ബിസിനസ് അല്ല, മക്കളാണ് വലുത്.." ഞാൻ മേശയിൽ തല വെച്ച് കരയാൻ തുടങ്ങി…
‘അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട്, " കച്ചോടത്തെ പറ്റി നീ ബേജാറാവണ്ട… നിന്റെ അച്ഛനും അമ്മാവനും പൂജ്യത്തു
തുടങ്ങീതാ… നീയൊക്കെ ജനിക്കണെന്റെ മുന്നേ…അത് വിട്.. നീ അവളെ എല്ലാരുടെ സമ്മതത്തോടെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം..എനിക്കതെ ഉള്ളൂ.."
പിറ്റേന്ന് രാവിലെ അച്ഛന്റെ പഴയ അംബാസഡർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത്. അമ്മ സെറ്റു സാരി ഒക്കെ ഉടുത്തു നിൽക്കുന്നുണ്ട്. അച്ഛൻ വണ്ടി മുറ്റത്തേക്ക് ഇറക്കിയപ്പോൾ ‘അമ്മ ചെന്ന് കേറി… " ഞങ്ങൾ വരുമ്പോ ചിലപ്പോ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ടാവും" എന്റെ നേരെ കൈ കാണിച്ചു കൊണ്ട് അമ്മ കാറിൽ കേറി..
ഹന്നയോട് സംസാരിക്കാൻ തോന്നുന്നു. അവളുടെ ഫോൺ ഓഫ് ആണ്.. ഷെൽഹയെ വിളിച്ചു. അവിടെ വീട്ടിൽ കല്യാണം മുടങ്ങിയതിനെ ആശ്വാസത്തിൽ ആണ് ഹാജിയാരും ഉമ്മയും ഒക്കെ.. ഹാരിസ് മാത്രം തലക്ക് പ്രാന്ത് പിടിച്ചു ഓടുന്നുണ്ട്. ഫർഹാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അനിയനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്, പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഹന്നയ്ക്ക് ഫോൺ കൊടുത്തു.
ഒരു കരച്ചിലോടെ ആണ് ഹലോ പറഞ്ഞത്… കരച്ചിൽ കൂടിയതേ ഉള്ളൂ.. വാക്കുകൾ ഒന്നുമില്ല.
എന്റെ കണ്ണും നിറയാൻ തുടങ്ങി.. പാവം കരയട്ടെ… കരഞ്ഞു കരഞ്ഞു കുറെ