എനിക്കു വല്ലാത്ത സഹതാപം തോന്നി… അൻവർ ഇക്ക രമേശേട്ടനെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുകയാണോ??? അതോ അയാളുടെ വെപ്പാട്ടിയെപ്പോലെയോ???
കാലങ്ങളായി ആയിഷയോടൊപ്പമുണ്ടായിരുന്ന ബന്ധമോർക്കുമ്പോൾ… അവർതമ്മിലുള്ള ബന്ധത്തിൽ തെറ്റുപറയാനും എനിക്കാവുമായിരുന്നില്ല… പക്ഷെ… പക്ഷെ ഇതിൽ എന്താണ് എന്റെ സ്ഥാനം??? രമേശേട്ടനെ അൻവർ ഇക്കയ്ക്ക് ആ വിധത്തിൽ ഇഷ്ടമാണെങ്കിൽ പിന്നെ എന്നോട് കാണിക്കുന്ന താൽപ്പര്യം????
ചോദ്യങ്ങൾക്കു മീതെ ചോദ്യങ്ങൾ നിറഞ്ഞ് മനസ്സിന്റെ താളം തെറ്റുമോ എന്നുപോലും എനിക്കു സംശയമായി…
"………….രമേഷേട്ടാ… എനിക്കൊന്നു നാട്ടിലേക്ക് വിളിക്കണം…" ആയിഷയോട് എല്ലാം പറയാൻ ഞാൻ തീർച്ചപ്പെടുത്തി…
"………….വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞല്ലോ ചിത്രേ… എയർപോർട്ടിൽ നിന്ന് ഞാൻ വിളിച്ചിരുന്നു.. നീ സുഖമായി എത്തി ന്നു പറഞ്ഞിട്ടുണ്ട്.."
പുറത്തുനിന്ന് രമേശേട്ടൻ വിളിച്ചുപറഞ്ഞപ്പോ ദേഷ്യം തോന്നി… ഇനി എന്നെക്കൊണ്ട് നാട്ടിലേക്ക് വിളിപ്പിക്കില്ലെന്നാണോ???
"………….അതിനല്ല… ഇവിടെ എത്തിയാൽ ഞാൻ ആയിഷയെ വിളിക്കാം ന്നു പറഞ്ഞിരുന്നു… അതിനാ ഏട്ടാ…"
ദേഷ്യപ്പെട്ടതുകൊണ്ട്
പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാനെന്റെ സംസാരത്തിൽ ഒരല്പം കൊഞ്ചൽ കലർത്തിക്കൊണ്ട്, താഴെ കിടന്നിരുന്ന പാന്റി എടുത്തണിഞ്ഞ് പുറത്തേക്ക് ചെന്നു… ലെഗ്ഗിൻസ് ഇടാൻ മെനക്കെട്ടില്ല…
"………….മ്മ്… ഇതിൽ നിന്ന് വിളിച്ചോ… ഇക്കയോട് വരുമ്പോ നിനക്കൊരു സിംകാർഡ് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്.."
രമേശേട്ടൻ കയ്യിലുണ്ടായിരുന്ന നോക്കിയയുടെ ഒരു പ്രെസ്സ്ബട്ടൻ ഫോൺ എനിക്കു തന്ന്, മറ്റൊരു സ്മാർട്ടഫോൺ ഉയർത്തിക്കാണിച്ച് തുടർന്നു..
"………….ഇക്കേടെ റൂമിൽ ഇന്റർനെറ്റ് കണക്ഷനുണ്ട്… നാട്ടിലേക്ക് നെറ്റ് കാൾ വിളിക്കണേൽ, ദാ… ഈഫോണിൽ അതിനുള്ള ആപ്പ് ഉണ്ട്… ഇത് പുള്ളിക്കാരന്റെ പ്രൈവറ്റ് ഫോണാ… നിനക്ക് തൽക്കാലം ഉപയോഗിക്കാൻ വേണ്ടി ഇവിടെ വെച്ചതാ… ഇതുംകൊണ്ട് ഇക്കേടെ മുറിയിലേക്ക് പോയാൽ മതി…."
മൂളിക്കൊണ്ട് രമേശേട്ടന്റെ ഫോണും പിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി… ആ കോമ്പൗണ്ട് മുഴുവൻ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നതിനാൽ ഉച്ചച്ചൂടിലും മരങ്ങൾക്കടിയിൽ നിന്നപ്പോൾ അല്പമൊരു സുഖം തോന്നി..
ഇളം കാറ്റ് ചുരിദാർ ടോപ്പിന്റെ