വസ്ത്രങ്ങൾ സ്വതവേ റംസീനത്ത ഇടാറില്ല, അതു പോലെ പർദ്ദയും ഇടാറു കുറവാണ്. വളരെ ചുരുക്കം മാത്രമേ റംസീനത്തയെ ഞാൻ പർദ്ദയിൽ കണ്ടിട്ടുള്ളു.
ഇത്തയെ ഉഴിഞ്ഞു കൊണ്ടിരുന്ന എൻറെ ചിന്ത മാറ്റിയത് റെയിൽവേ അനൗൺസ്മെൻറാണ്…ഞങ്ങൾക്ക് പോകേണ്ടുന്ന മംഗലാപുരം എക്സ്പ്രസ്സ് വന്നു നിന്നു. ഒരേ കമ്പാർട്ട്മെൻറിൽ വേറെവേറെ ഡോറിൽ കൂടെ അകത്ത് കേറി നടന്നു വന്ന് റംസീനത്തയെ കാണാൻ പറ്റുന്ന സീറ്റിൽ ഞാൻ ഇരുപ്പുറപ്പിച്ചു. സ്ലീപ്പർ ടിക്കറ്റായിരുന്നതിനാൽ ആൾക്കാരുടെ ഉന്തും തള്ളുമില്ലാതെ ഇത്തയെ നോക്കി തന്നെ ഇരിക്കാനെനിക്ക് പറ്റി. എൻറെത് ഒരാൾക്കിരിക്കാവുന്ന സൈഡ് സീറ്റും എനിക്ക് ഓപ്പോസിറ്റായി വലതുഭാഗത്ത് 3 പേർക്കിരിക്കാവുന്ന സീറ്റിൽ ഇത്തയും മോനും ഭർത്താവിൻറെ ജേഷ്ടനും ഭാര്യയും ആ യാത്ര തുടങ്ങി. യാത്രയിലുടെ നീളം ഞങൾ വാട്ട്സാപ്പ് ചാറ്റിംഗിലായിരുന്നു.
എന്തിനാ വെറുതേ ബുദ്ധിമുട്ടി വന്നത്, മിണ്ടാൻ പോലും പറ്റില്ലാലോ നമുക്ക് എന്ന് എന്നോട് ചോദിച്ചു.
മിണ്ടിയില്ലേലും ഒരുമിച്ചെനിക്ക് ഇത്തയോടൊപ്പം യാത്ര ചെയ്യാനായില്ലേ, 4 മണിക്കൂർ നേരം കണ്ടു കൊണ്ടിരിക്കാലോ
എനിക്കെൻറെ ഇത്തയെ, എനിക്കതുമതി, ഞാനും പറഞ്ഞു.
മറുപടിയായി വാട്ട്സാപ്പിൽ വന്നതൊരു കൂമ്പാരം ഉമ്മയായിരുന്നു. ഇതെനിക്ക് നേരിൽ തരുവോന്ന് ചോദിച്ചപ്പോ, എങ്ങനേന്ന് ഇത്തയിങ്ങോട്ട് ചോദിച്ചു. ഇപ്പോളല്ല, അവസരം കിട്ടട്ടെ അന്നു പക്ഷേ തരാതിരിക്കരുതെന്ന് ഞാനും പറഞ്ഞു. അങ്ങനെ നോക്കിയും ചിരിച്ചും ചാറ്റിലൂടെ പ്രണയം കൈമാറിയും അന്നത്തെ യാത്ര മംഗലാപുരം സെൻട്രലിൽ ചെന്നു നിന്നു.
ട്രയിനിറങ്ങി ഓട്ടോ കേറും വരെ ഞാനും അവരെ പിന്തുടർന്നു, ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി ഇത്തയെനിക്ക് എനർജി തരുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ കേറി ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുത്തു, അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇത്തയുടെ മെസ്സേജ്, അവർ ഹോട്ടലിലെത്തി റൂം എടുത്തെന്ന്. ഹോസ്പിറ്റലിൽ പോകാൻ നോക്കുന്നാ, നീ ശ്രദ്ധിച്ച് പോകണമെന്നും പറഞ്ഞ് ഇത്ത നിർത്തി. ബിരിയാണി കഴിച്ച് പ്ലാറ്റ്ഫോമിലെത്തിയപ്പോളേക്കും എനിക്ക് മടങ്ങേണ്ടിയിരുന്ന ട്രയിൻ കാത്തു നിന്നിരുന്നു…
അങ്ങോട്ടുള്ള യാത്ര പോലെയായില്ല മടക്കം, ജനറൽ കമ്പാർട്ട്മെൻറിൽ കേറി.. നല്ല തിരക്ക്. ആകെ മുഷിപ്പായി,