കൂടുതൽ ശരി, അവസരങ്ങൾക്ക് ഒരു കുറവും ഇല്ലായിരുന്നു.
"’ടാ മണിക്കുട്ടാ"
സന്ദീപിന്റെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. സന്ദീപ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്. അവൻ ഒരു നിഷ്കളങ്കനും, പാവം പയ്യനുമായിരുന്നു. എന്റെ എല്ലാ വിഷമങ്ങളും ഞാൻ അവനോടാണ് ഷെയർ ചെയ്യുന്നത്. ഇടയ്ക്ക് സിനിമ കാണാനും, മറ്റു ആവശ്യങ്ങൾക്കൊക്കെ ഞാൻ അവനെയാണ് സമീപിക്കാറ്.
നീ എന്താടാ വൈകിയത് ഇന്ന് ക്ലാസ് ടെസ്റ്റ് അല്ലേ…നീ മറന്നോ?"
അയ്യോ!!!…ശരിയാണല്ലോ…ഞാൻ അതു മറന്നു…
പത്താം ക്ലാസ്സ് അവസാന പരീക്ഷ അടുക്കാറായി. അതിനു മുൻപ് മോഡൽ പരീക്ഷ, അതും പോരാഞ്ഞ് ദേ വരുന്നു ക്ലാസ്സ് ടെസ്റ്റ്. ഇൌ പരീക്ഷ ഒക്കെ കണ്ടു പിടിച്ചവനെ കണ്ടുകിട്ടിയിരുന്നെങ്കിൽ രണ്ട് കൊടുക്കാമായിരുന്നു. അതൊക്കെ ആലോചിച്ച് ടെസ്റ്റ് എഴുതി. ഇടയ്ക്ക് അടുത്തിരുന്ന സന്ദീപിന്റെ കോപ്പിയടിച്ചതു കൊണ്ട് എന്തൊക്കേയോ എഴുതാൻ പറ്റി.
ഉച്ചഭക്ഷണത്തിന്റെ സമയമായി.
സന്ദീപിന്റെ പാത്രത്തിൽ നിന്ന് കയ്യിട്ട് വാരിത്തിന്നുമ്പോൾ ഞാൻ പരീക്ഷ ജയിക്കുന്നതിന്റേയും, വീട്ടിലെ കാര്യങ്ങളും അവനോട്
പറഞ്ഞു.
"എടാ പൊട്ടാ, ഞാൻ നിന്നോട് എത്ര പ്രാവശ്യമായി പറയുന്നു ഒരു ട്യൂഷനു പോകാൻ" സന്ദീപ് എപ്പോഴും അങ്ങിനെയാണ് എന്തും പെട്ടെന്ന് സാധിക്കാൻ കഴിയുമെന്നാണ് അവൻ വിശ്വസിക്കുന്നത്.
അവന്റെ അമ്മ വേറൊരു സ്കൂളിലെ ടീച്ചറാണ്. അതുകൊണ്ടാണ് അവനിവിടെ വിലസി നടക്കുന്നത്. അച്ഛനാണെങ്കിൽ ഗൾഫിലും.
"ടാ നിന്റച്ഛൻ ഗൾഫിൽ നിന്ന് മാസംതോറും അയക്കുന്ന പണം നിനക്ക് ഇഷ്ടം പോലെ ചിലവഴിക്കാമല്ലോ, എനിക്കങ്ങിനെയാണോ…ഹും…ഒരു ബുക്ക് മേടിക്കണമെങ്കിൽ ചെറിയമ്മയോട് ഇരക്കണം".
എന്റെ വിഷമം പറഞ്ഞപ്പോന്റ അവൻ കുറച്ച് നേരത്തിനു ശേഷം പറഞ്ഞു. "ടാ ഞാൻ പുറത്തൊന്നും പോയല്ല ട്യൂഷൻ പഠിക്കുന്നത്, എന്റമ്മ തന്നെയാ എനിക്ക് ട്യൂഷൻ തരുന്നത്, വേണമെങ്കിൽ നീയും കൂടിക്കോ…"
"അത് വേണോടാ, നിങ്ങൾക്കതൊരു ബുദ്ധിമുട്ടാവില്ലേ?" ഞാൻ കുറച്ച് പരുങ്ങലിലോടെ ചോദിച്ചു.
"ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല, അമ്മയോട് ഞാൻ നിന്നെപ്പറ്റി പറയാറുണ്ട്. ഇടയ്ക്ക് നിന്നേം കൂട്ടിചെല്ലാൻ പറയും. എത്ര തവണ വിളിച്ചിരിക്കുന്നു. നീ വരാഞ്ഞിട്ടല്ലേ?…ഇന്നെന്റൊപ്പം വന്നോളണം, കേട്ടല്ലോ, ഇല്ലേൽ