മനസ്സിലായത്. ഇവിടെ പഠിക്കാനുള്ളവർക്കു പഠിക്കാം കറങ്ങി നടക്ക?വർക്കു കറങ്ങാം .രാത്രിയിൽ ഹോസ്റ്റലിൽ വരാം പോകാം. ഒക്കെ നല്ല സ്വാതന്ത്ര്യം!! ആരും അതു മിസ്യൂസ് ചെയ്യുന്നതുമില്ല. എന്റെ ഉറ്റ സുഹ്രുത്താണു അപർണ്ണ. അവൾ മലയാളി തന്നെ. പക്ഷെ ബൊംബേയിൽ ആണു വളർന്നത്. നല്ല തന്റേടക്കാരി. നല്ല തമാശക്കാരി. നല്ല സുന്ദരി. എന്നെക്കാൾ നല്ല നിറം. തുടുപ്പു. പക്ഷെ സോ സിമ്പിൾ ആഡംബരമില്ല. കാതിൽ ഒരു റിങ്ങു മാത്രം! പിന്നെ കഴുത്തിൽ ഒരു പേൾ മാല!! തീർന്നു ആഭരണങ്ങൾ! ഇവിടെ ആരും സ്വർണം പുറത്തു നടക്കുമ്പോൾ ഇടുകയില്ല.
പക്ഷെ ഞങ്ങളുടെ മാത്ത്സ് ലെക്ച്ചറർ മിസ്സ് കൃഷ്ണേന്ദു നമ്പ്യാർ ഭയങ്കര സ്ട്രിക്ടാണു. അവർ കല്യാണം കഴിയാത്ത ഒരു മുപ്പത്തഞ്ചുകാരിയാണു. മലയാളി ആണത്രെ. പക്ഷെ അവർ മലയാളം പറഞ്ഞു ഞാൻ ഇതുവരെ കേട്ടിട്ടില്ല. അവരുടെ ക്ളാസ്സിൽ ഒരിക്കൽ വെളിയിലേക്കു നോക്കിയതിനു എനിക്കു ഇമ്പോസിഷൻ എഴുതേണ്ടിവന്നു. കൊച്ചു കുട്ടികളെപ്പോലെ ഞാൻ എമ്പോസിഷൻ എഴുതി നാണംകെട്ടു. മിസ്സ് എല്ലാവരെയും ഇങ്ങിനെ വിരട്ടും. അതിനാൽ അവരെ എല്ലവർക്കും ഭയമാണു. വളരെ റിസർവ്ഡ് ആണു. അവർ ഹോസ്റ്റലിൽ
ആണു താമസിക്കുന്നതെങ്കിലും അവരെ മെസ്സിലല്ലാതെ ഞാൻ കണ്ടിട്ടേയില്ല. അവരുടെ പ്രെസെസൻസു തന്നെ ഞങ്ങളുടെ അടിപൊളിമൂഡു കുളമാക്കുമെന്നതിനാൽ അവർ മെസ്സിലുണ്ടെങ്കിൽ ഞങ്ങൾ അവർ ഭക്ഷണം കഴിയുന്നതുവരെ മാറി നിൽക്കും.
ഞാനും അപർണ്ണയും കൂടി ഒരു സെക്കന്റ് സാറ്റർഡേ അമ്പലത്തിൽ പോകാനെന്നും പറഞ്ഞു സിനിമക്കു പോയി. സിനിമാ കഴിഞ്ഞിറങ്ങിയതും കൃഷ്ണേന്ദു നമ്പ്യാരുടെ മുമ്പിൽ!! പോരെ പൂരം!! രണ്ടിനും വാർഡന്റെ കയ്യിൽ നിന്നും ശരിക്കു കിട്ടി. അങ്ങിനെ ഇരിക്കെ ഒരു ദിവസം വിനായക ചതുർഥി ആയിരുന്നു. കോളെജും സ്റ്റേറ്റിലും പൊതു ഒഴിവു. പിറ്റേന്നു ഞായറാഴ്ചയും. അതിനാൽ ഞങ്ങൾ അപർണ്ണയുടെ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോകാൻ പെർമിഷൻ വാങ്ങി അവളുടെ ഹോണ്ടാ ആക്ടിവാ സ്കൂട്ടറിൽ കയറി കറങ്ങാൻ തുടങ്ങി നേരെ മെജസ്റ്റിക് സർക്കിളിൽ പോയി. ഒരു മോർണിങ്ങ് ഷോ അമീർ ഖാന്റെ ഹിന്ദി പടം, കാണാനാണു പോയതു .അവിടെ ചെന്നപ്പോൾ മോണിങ്ങ്ഷോ മലയാളം പടമാണു. മലയാളം പടമെന്നാൽ നിറയെ തുണ്ടായിരിക്കും പടം ഒന്നും കാണത്തില്ല.
പെണ്ണുങ്ങൾ കയറിയാൽ പ്രശ്നമാകും. ഞങ്ങൾ സിറ്റിയുടെ അൽപ്പം പ്രാന്തപ്രദേശമായ