പപ്പയുടെ ദേഹത്തേക്ക് ചാരി.
"എന്താ മോളെ?"
പപ്പ ചോദിച്ചു.
"പപ്പാ രവിയ്ക്ക് ..രവിയ്ക്ക് …ആക്സിഡന്റ്റ്…..!!"
"ങ്ഹേ? "
തകർന്ന മുഖത്തോടെ അദ്ദേഹം തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.
"ഹലോ രവിയ്ക്ക് എന്ത് പറ്റിയെന്നാ മോളെ?"
പപ്പാ ഗായത്രിയോട് ചോദിച്ചു.
"അങ്കിൾ ലത്തീഫ അറിയരുത്…രവി മരിച്ചു…"
മമ്മിയുടെ കൈകളിൽ പിടിച്ചിരുന്ന തന്നെ പപ്പാ ദയനീയമായി നോക്കി.
"എങ്ങനെയാണ് ഗായത്രി അത്?"
പപ്പായുടെ സ്വരം വിറച്ചത് താൻ കേട്ടു.
"…അത് അങ്കിൾ …രവി ഫാത്തിമ വരുന്നതിന്റെ എക്സൈറ്റ്മെന്റ്റ്റിൽ ..ഒരു ഹൌസ് ബോട്ട് പൂക്കൾ കൊണ്ട് അലങ്കരിക്ക്യാരുന്നു …ബോട്ടിന്റെ എന്ജിന് തീപിടിച്ചു ..ബോട്ട് ബ്ളാസ്റ്റ് ആയി …അതിൽ നമ്മുടെ ..നമ്മുടെ രവി…!!"
"നിങ്ങളൊക്കെ പോകുന്നുണ്ടോ മോളെ?"
പപ്പാ ചോദിച്ചു.
"പോകണം അങ്കിൾ ..പക്ഷേ അവരുടെ ബ്രാഹ്മിൻ ട്രഡീഷൻ പ്രകാരം ബോഡി ആരെയും കാണിക്കില്ല ..അതുകൊണ്ട് നാളെയെ പോകുന്നുള്ളൂ …രവിയുടെ അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ ..പിന്നെ ഉത്തര ക്രിയകളും ശ്രാദ്ധവും പിണ്ഡദാനവുമൊക്കെ നടക്കുന്നു നാളെ …. അതിന് പങ്കെടുക്കണം…"
പപ്പാ ഫോൺ പോക്കറ്റിൽ വെച്ച് തന്നെ നോക്കി.
"എന്താ
പപ്പാ? എങ്ങനെയാ രവിക്ക് ഇപ്പോൾ…"
ഒന്നും പറയാതെ നിസ്സഹായനായി പപ്പ തന്നെ നോക്കി.
"എന്തെങ്കിലും ഒന്ന് പറ ഇങ്ങള്,"
മമ്മി പപ്പായെ നോക്കി.
"എന്താ രവിയ്ക്ക് പറ്റിയത്..?"
മമ്മി ചോദിച്ചപ്പോൾ പപ്പാ തന്നെ മമ്മിയിൽ നിന്നടർത്തി ചേർത്ത് പിടിച്ചു.
"പപ്പാ പ്ലീസ് ..പറ ..എന്താ?"
"മോളെ ..രവി …രവി ..ഹി ഈസ് നോ മോർ…!"
പപ്പയുടെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണത് മാത്രം ഓർമ്മയുണ്ട്. പിന്നെ ബോധമുണരുമ്പോൾ ആശുപത്രിയിലാണ്.
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ലത്തീഫ ഒന്ന് വിതുമ്പി. കവിളിണകൾ നിറയെ കണ്ണീരുപ്പ് നിറഞ്ഞു. കണ്ണുകൾ രണ്ടും സജലങ്ങളായി. കുറെ നേരം അവൾ ഭിത്തിമേൽ നിന്ന് പുഞ്ചിരിക്കുന്ന രവിരാജ് തിവാരിയുടെ ചിത്രത്തിലേക്ക് നോക്കി.
"പിന്നെ…? പിന്നെ എന്തുണ്ടായി മാഡം?"
അവൾ മുഖം തിരിച്ച് സന്ദീപിനെ നോക്കി.
"ഒരുവർഷം മുഴുവൻ ഞാൻ വീടിന് പുറത്തിറങ്ങിയില്ല…"
ലത്തീഫ പറഞ്ഞു.
"ജീവിക്കുന്നുണ്ടായിരുന്നു എന്നൊക്കെ അറിയുന്നത് ഇപ്പോഴാണ്… രാത്രിയും പകലുമൊന്നും സംസാരിക്കാതെ ,ഉറങ്ങാതെ, ആരെടുയും ശബ്ദമോ തൊടലോ അറിയാതെ…"
സന്ദീപ് വിസ്മയത്തോടെ അവളെ നോക്കി.
"പിന്നെ തിരിച്ചറിഞ്ഞു