ആദ്യ കഥ ആണ്.. ബാലാരിഷ്ടത ഉണ്ടാകും. സദയം ക്ഷമിക്കുക, ഒപ്പം അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
കോതനല്ലൂർ കഴിഞ്ഞപ്പോൾ മുതൽ വീണ്ടും മഴ പെയ്യാൻ തുടങ്ങി.തുള്ളിക്ക് ഒരു കുടം എന്ന കണക്കെ മഴത്തുള്ളികൾ എന്റെ മുഖത്തേക്ക് അടിച്ചു കയറി.
ഇനി പത്ത് മിനിറ്റ് കൊണ്ട് കടുത്തുരുത്തി ആകും.
"എന്നാ മുടിഞ്ഞ മഴയാണ്.."
അൽപ്പം ഉറക്കെ പറഞ്ഞുകൊണ്ട് ഞാൻ വഴിയരികിൽ കണ്ട പെട്ടികടയോട് ചേർത്ത് ബൈക്ക് നിർത്തി.
"ചേട്ടാ..ഒരു ഗോൾഡ്…അല്ലേൽ വേണ്ടാ.. ലൈറ്റ്സ് മതി"
ഗോൾഡിന് മണം കൂടുതലാണ്. ലൈറ്റ്സ് മണത്തിലും ലൈറ്റ് ആണ്.
കടക്കാരൻ സിഗരറ്റ് എടുത്തു തന്നു.
രണ്ടു സെന്റർ ഫ്രഷ് കൂടി വാങ്ങി..കാരണം മണം ഉണ്ടാകരുത് .
കടയുടെ സൈഡിൽ കിടന്ന ബഞ്ചിൽ ഇരുന്നു കൊണ്ട് ആസ്വദിച്ചു രണ്ടു പുകയെടുത്തപ്പോൾ നല്ല സുഖം.
വാച്ചിൽ നോക്കി, സമയം 10 കഴിഞ്ഞിരിക്കുന്നു..
വൈകി..നേരത്തെ ഇറങ്ങണ്ടത് ആയിരുന്നു.
ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നിട്ട് ഇത് മൂന്നാം ദിവസം ആണ്.
മഴ കാരണം പാലായിലെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വൈകി.. അപ്പൊൾ മഴയും ഇല്ലായിരുന്നു.പക്ഷേ ചേർപ്പുങ്കൽ കഴിഞ്ഞപ്പോൾ തന്നെ മഴ തുടങ്ങി.അതുകൊണ്ട്
തന്നെ കിടങ്ങൂർ ഉള്ള ബന്ധു വീട്ടിൽ കയറാം എന്ന മുൻ പ്ലാനിൽ മാറ്റം വരുത്തി.
ഏറ്റുമാനൂർ എത്താൻ രണ്ടു മണിക്കൂർ എടുത്തു.
കയ്യിൽ കോട്ട് ഇല്ലാത്തതിനാൽ ഉള്ള ബുദ്ധിമുട്ട്.
ജിതിൻ എന്ന എനിക്ക് വയസ്സ് മുപ്പതു കഴിഞ്ഞു.
27 വയസിൽ ആയിരുന്നു കല്ല്യാണം. ഭാര്യ സൗദിയിൽ നേഴ്സ് ആണ്.
നാളെ അവള് ലീവിന് നാട്ടിൽ വരും…പിന്നെ ഒരു മാസം ഒരുമിച്ചു കാണും.
അങ്ങനെ പ്ലാൻ ചെയ്തു ആണ് മൂന്ന് വർഷമായി ഞങ്ങളുടെ അവധിക്കാലം.
കുട്ടികൾ ആയിട്ടില്ല. അതിന്റെ അൽപ
സ്വൽപ പ്രശ്നങ്ങൾ ഇരു വീടുകളിലും ഉണ്ട്.
ഇന്നത്തെ യാത്ര അവളുടെ അപ്പന്റെ അനിയന്റെ മകളെ കെട്ടിച്ചു വിട്ട വീട്ടിലേക്ക് ആണ്.
കടുത്തുരുത്തി ആണ് ആ അനിയത്തിയെ കെട്ടിച്ചിരിക്കുന്നത്.
ഞാൻ ജിൻസിയെ കെട്ടി, ആദ്യമായി ഈരാറ്റുപേട്ടയിൽ മീനച്ചിലാറിനോട് ചേർന്നുള്ള അവളുടെ പാപ്പന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ ആണ് ആദ്യമായി നീതുവിനെ കാണുന്നത്..
അന്നവൾ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു.
അഞ്ചര അടിക്ക് മുകളിൽ ഉയരം ഉണ്ട്..
വെളുത്തു മെലിഞ്ഞ ശരീരം..അധികം വലുപ്പം ഇല്ലാത്ത നെഞ്ചിൽ ഉരുണ്ട് നിൽക്കുന്ന കുച കുംഭങ്ങൾ.
പക്ഷേ എനിക്ക് ചായ