വിളിക്കാൻ. കണ്ട കാട്ടുകഴുതേയൊക്കെ ആരാ മാഡമെന്നു വിളിക്കുന്നത് " സനൂപ് കളിയാക്കി.
" പോടാ കൊരങ്ങാ. കഴുത നിന്റെ മറ്റേവള്.."
ആനി കൈ നീട്ടി അവന്റെ തലയിൽ കിഴുക്കി…
" ഹഹാ… അടിക്കാൻ വടി കൊടുക്കുമ്പം മുള്ളു ചീകീട്ടു കൊടുക്കെടാ…" സൂരജ് ചിരിച്ചു.
ഉച്ച കഴിഞ്ഞതു കൊണ്ട് റോഡിലും കാര്യമായ തിരക്കില്ല.
" ഒത്തിരി ദൂരമുണ്ടോ സനൂപേ "
" കൃത്യം പറഞ്ഞാ അറുപത്തോമ്പതു കിലോമീറ്റർ. ഒരു ഒന്നേകാൽ മണിക്കൂറ്…"
" നിങ്ങളു വല്ലതും കഴിച്ചതാണോ "
സൂരജ് ചോദിച്ചു.
" ട്രെയിനീന്നു ഉച്ചയ്ക്കു കഴിച്ചതാ. ഇനി വീട്ടിച്ചെന്നിട്ട്… ശാലിനി കപ്പപ്പുഴുക്കും മീൻകറീം ഉണ്ടാക്കീട്ടുണ്ട്. ഇവിടൊരാള് കോട്ടയം മീൻകറീന്നും പറഞ്ഞ് ചാകാൻ തൊടങ്ങീട്ടോണ്ട്…"
" കേട്ടോ ചേച്ചീ. അക്കാര്യത്തിൽ ഇവൻ ഭയങ്കര ഭാഗ്യവാനാ. ശാലിനി അടിപൊളി പാചകമാ. ശരിക്കും ആ മണിമലക്കാരുടെ പാചകവൈദഗ്ദ്ധ്യം… എറച്ചീം മീനുമൊക്കെ പക്കാ…"
" എന്നാ പറയാനാ ചേച്ചീ. എനിക്ക് ഇപ്പം ദേ ഒണക്ക ചപ്പാത്തീം പച്ചരീമൊക്കെ കഴിക്കാനാ വിധി…" സനൂപ് പരിതപിച്ചു.
നാട്ടിലെത്തിയതോടെ സനൂപ് തനി കോട്ടയംകാരനായിരിക്കുന്നു എന്ന് ആനി ഓർത്തു.
"
നിങ്ങടെ രണ്ടു പേരുടേം സംസാരം കേക്കാൻ രസോണ്ട്… കേട്ടോ… തനി കോട്ടയം …" ആനി.
" അതങ്ങനാ ചേച്ചീ. ഞങ്ങളു കോട്ടയംകാര് ലോകത്ത് എവിടെപ്പോയാലും ഭാഷ മാറത്തില്ല…" സൂരജ് പറഞ്ഞു.
ആനി കാറിന്റെ പിൻസീറ്റിലേക്ക് ചാരിക്കിടന്നു വെറുതേ കണ്ണുകളടച്ചു…
സനൂപിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് കയറി വന്നു…
ബാംഗ്ലൂരിലാണ് ആനി തോമസ്. എയർപോർട്ടിന് അടുത്ത്. ജോലിയും. ടൗണിലെ ഒരു കെട്ടിടത്തിലാണ് ഓഫീസ്. എന്നു വച്ചാൽ സ്വന്തം ഓഫീസ് തന്നെ.
ആനിയുടെ ഭർത്താവ് ലക്ഷ്മണിന് ഗാർമെന്റ്സ് എക്സ്പോർട്ടിംഗ് ബിസിനസ്സ് ആണ്. സാമാന്യം വലിയ നിലയിലുള്ള ബിസിനസ്സ് ആണ്. ടൗണിലെ ബ്രാഞ്ചിന്റെ എംഡി ആയി ഇരിക്കുകയാണ് ആനി. ഭർത്താവ് മിക്കപ്പോഴും ടൂറിലായിരിക്കും. ആനി എംഡിയുടെ പൊസിഷനിൽ ഇരിക്കുന്നു എന്നേയുള്ളൂ. കാര്യങ്ങളൊക്കെ നടത്താൻ വേറേ മാനേജർമാരുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം കെട്ടിടത്തിലെ പാർക്കിംഗ് ഏരിയായിൽ വച്ചാണ് സനൂപിനെ കണ്ടുമുട്ടുന്നത്. വണ്ടിയിൽ നിന്നിറങ്ങി ലിഫ്റ്റിലേക്കു നടക്കവേ ഒരു ചെറുപ്പക്കാരൻ പുറകേയെത്തി.
" മാഡം മലയാളിയാണല്ലേ "
ചോദ്യം കേട്ടു