വൈകിട്ട് ജോലി കഴിഞ്ഞു വിവേക് വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ.
ഇന്ന് നേരത്തെ വന്നോ?
വിവേക് ചോദിച്ചു.
എന്താ ഒരു വിഷമം.
നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു.
രാജേഷ് പറഞ്ഞു.
എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ?
അത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു പറഞ്ഞിട്ട്...
എന്നിട്ട് പോകുന്നുണ്ടോ?
അത് എന്നെ അവിടെ കയറ്റത്തില്ല.
ഷെമിയാണ് പറഞ്ഞത്.
എങ്കിൽ രാജേഷ് ഒന്ന് പോയിട്ട് വാ.
അത് പിന്നെ...
എന്താന്ന് വച്ചാ പറയു... പൈസ ഇല്ലേ. അതാണോ? ഇപ്പോൾ പോകുന്നേൽ പറ. ഞാൻ സ്റ്റാൻഡിൽ കൊണ്ടു വിടാം. പന്ത്രണ്ടു മണിയാകുമ്പോൾ എറണാകുളം എത്തും. അവിടുന്ന് ട്രെയിനിന് കണ്ണൂരേക്ക് പോയ മതിയല്ലോ. രാവിലെ അവിടെ എത്തും. പിന്നെ ഷെമിയുടെയും മക്കളുടെയും കാര്യം. ഞാൻ ഇവിടില്ലേ...
രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തു ബാഗിൽ വച്ച് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു വിവേകിൻറെ ബൈക്കിൽ കയറി പോയി. സ്റ്റാൻഡിൽ എത്തുമ്പോൾ ആറു മണി കഴിഞ്ഞു. വിവേക് രാജേഷിനു പൈസ കൊടുത്തു. ആറരയാകുമ്പോൾ ബസ് വന്നു. അവനെ കയറ്റി വിട്ടതിനു ശേഷമാണ് വിവേക് തിരിച്ചു വന്നത്. വീട്ടിൽ
എത്തുമ്പോഴേക്കും ഏഴരയായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഷെമി വാതിൽ തുറന്നു.
ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ?
വണ്ടിയിൽ നിന്നിറങ്ങി വിവേക് ചോദിച്ചു.
മക്കള് ടീവീ കാണണമെന്ന് പറഞ്ഞപ്പോൾ...
ഷെമി പറഞ്ഞു. വിവേക് അകത്തു കയറി.
ആഹാ... രണ്ടാളും ഉറക്കമായോ. ഇത് രാവിലെ കൊടുത്തേക്കു. ഡയറി മിൽക്കിൻറെ പായ്ക്കറ്റ് വിവേക് ഷെമിയുടെ കൈയിൽ കൊടുത്തു.
അവർക്ക് ഉള്ളോ?
ഇയാൾക്കുള്ളതും അതിലുണ്ട്.
വിവേക് പറഞ്ഞു.
രാജേഷ് വിളിച്ചിരുന്നു. ബസ് കയറി.
എന്ന് ഷെമി പറഞ്ഞു.
കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ. തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ.
ഷെമി അടുക്കളയിലേക്ക് നടന്നു. കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ് ഷെമി.
ഷെമിയുടെ മനസ് എവിടെയൊക്കെയോ സഞ്ചരിക്കുവായിരുന്നു. ഇവിടെ എത്തിയത് മുതൽ തനിക്കൊരു മാറ്റം. വിവേകുമായി അടുത്തപ്പോൾ അതു വരെ രാജേഷിനു മാത്രം മാറ്റി വച്ചതെല്ലാം മാറി പോകുന്നോ എന്നൊരു ചിന്ത. വിവേക് തനിക്കു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന നല്ല ബോധ്യം അവൾക്കുണ്ടായിരുന്നു. താനും അവനെ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ അവൾക്കുണ്ടായി.