വീണ്ടും ആ മാസ്മരിക ശബ്ദം. ആ കുയിൽ നാദം പോലുള്ള ശബ്ദത്തിന്റെ ഉടമയ്ക്ക് എന്റെ
പേര് അറിയാമെന്നു തന്നെ എന്നെ കുളിർ കൊള്ളിപ്പിച്ചു. "ആഹ്… ആരാ?’ ഞാൻ അല്പ്പം ആലസ്യത്തോടെയാണ് അത് ചോദിച്ചത്.
"രജീഷ്. ഞാൻ രാധികയാണ്’ മറുപടി വന്നു.
"രാധിക?" ഒട്ടും പരിചയമില്ലാത്ത ആ പേരിനോടുള്ള സംശയം എന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു.
"രജീഷ്… ഞാൻ ജിനുവിന്റെ അമ്മയാണ് രാധിക… അവന്റെ ഫോണിൽ
വിളിച്ചിട്ടു കിട്ടുന്നേയില്ല, മോൻ എവിടെയാ? അവനു ഒന്ന് കൊടുക്കാമോ?’ ഒട്ടും ഇടവേളയില്ലാതെ ആ മധുര ശബ്ദം ഒഴുകി.
"ഓഹ്… നിങ്ങളായിരുന്നോ? അവൻ എന്റെ കൂടെ ഉണ്ട്. ഒന്നും പറ്റിയിട്ടില്ല
നിങ്ങൾ എന്തിനാ അവനെ ഇങ്ങനെ കൂട്ടിലിട്ട പോലെ വളർത്തുന്നെ? അതോണ്ടല്ലേ അവനും നിങ്ങൾക്കും ഒക്കെ ഇത്ര പേടി?’ മദ്യ ലഹരിയിൽ ആയിരുന്ന ഞാൻ ആ ഒഴുക്കിൽ അങ്ങനെ അങ്ങ് സംസാരിച്ചു.
"ഹ ഹ…’ പ്രതീക്ഷിക്കാത്ത മനോഹരമായ ആ ചിരി എനിക്കും വല്ലാത്ത സന്തോഷമേകി.
"ഞാൻ ഇവിടെ ഒറ്റയ്ക്കാട ചെറുക്കാ… അപ്പോൾ പിന്നെ എന്തേലും ആലോചിച്ചു ടെൻഷൻ അടിക്കണ്ടേ? മോൻ അവനു ഒന്ന് കൊടുത്തേ… രാഘവേട്ടൻ പറഞ്ഞിരുന്നു രജീഷിന്റെ ഒപ്പമാ ഉള്ളത് പേടിക്കേണ്ട
കാര്യമേ ഇല്ലെന്ന്. എന്നാലും ഇത്രേം നേരം ആയിട്ടു വിളിച്ചിട്ടു കിട്ടാതിരുന്നപ്പോൾ
പേടിയായി. പിന്നെ രാഘവേട്ടനെയും വിളിച്ചിട്ട് കിട്ടുന്നില്ല… അപ്പോഴാ നിന്റെ നമ്പർ ഉള്ളത് ഓർമ്മ വന്നേ…’ അവൾ പറഞ്ഞു.
"അതേതായാലും നന്നായി… ചേച്ചിടെ നമ്പർ എനിക്ക് കിട്ടിയല്ലോ…’
"ആഹാ… രാഘവേട്ടൻ പറഞ്ഞിരുന്നു നീ ആളൊരു വിരുതൻ ആണെന്ന്, ഇത്രേം പ്രതീക്ഷിച്ചില്ല…’
"ഓഹോ… അപ്പൊ ഇനി മോനെ എന്റെ കൂടെ നിർത്താൻ പേടി ആയിരിക്കുമല്ലോ?’
"ഉം… ചെറിയൊരു പേടി തുടങ്ങി. എന്തോ പ്രശ്നത്തിലാണല്ലോ ഉള്ളത് അതല്ലേ അവൻ ഫോൺ എടുക്കാത്തതും ഞാൻ പറഞ്ഞിട്ടും അവനു ഫോൺ
കൊടുക്കാത്തതും’
"ആഹ്… ഇച്ചിരി പ്രശ്നത്തിലാ… ഇവിടെ ചെറിയൊരു വെള്ളമടി പാർട്ടിയ… ആള് അടിച്ചു ഫിറ്റ് ആയി കിടക്കുവാ…’ മദ്യ ലഹരിയിൽ ആയിരുന്ന ഞാൻ ആ
സൗഹൃദ സംഭാഷണം നന്നായിട്ട് തുടർന്ന് കൊണ്ടുപോവാനുള്ള തിടുക്കത്തിൽ എന്തൊക്കെയോ സംസാരിച്ചു. "ന്റെ കൃഷ്ണാ … രജീഷേ, കളി പറയല്ലേ മോനേ…’ രാധികയുടെ ശബ്ദത്തിൽ ഒരു പരിഭ്രമം.
"ഹ ഹ… പേടിക്കണ്ട ചേച്ചി, ഞങ്ങൾ ഇത്തിരി വെള്ളമടിക്കുവാ. അവൻ ചുമ്മാ ഞങ്ങളുടെ അടുത്തു വന്നിരുന്നെന്നെ ഉള്ളു.