ഭാര്യ ഉപേക്ഷിച്ച ആളെ പറ്റി മോശമായ ഒരു തരം സംസാരം കമ്പനിയിലോ മറ്റോ ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . ജോലിയിൽ കണിശക്കാരനായിരുന്നു അബ്ദുല്ലാഹ് സർ. ഞാൻ അദ്ദേഹത്തെ സർ എന്നാണ് വിളിച്ചിരുന്നത്. പതിയെ ഞങ്ങൾ തമ്മിൽ അടുത്ത് . രണ്ടു പേരും ഒരേ തൂവല്പക്ഷികളായതിനാലാകാം അങ്ങനെ സംഭവിച്ചത് . ഒരു തരത്തിൽ അതിനെ പ്രണയമെന്നു വിളിക്കാൻ കഴിയുമായിരുന്നില്ല നല്ലൊരു കൂട്ടു എന്നാണ് എനിക്ക് തോന്നിയത് . അപ്പാർട്ടമെറ്റിൽ ഏറ്റവും താഴത്തെ നിലയിൽ അതായത് ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ഫ്ളാറ്റുകളാണുള്ളത് . ഒന്നു എനിക്കും മറ്റൊന്ന് ഗസ്റ്റ് റൂം അയുമാണ് കമ്പനി അലോക്കേറ്റ ചെയ്തിരിക്കുന്നത് . ഗസ്റ്റ് റൂം ഇൻചാർജ് ഞാൻ ആയതിനാൽ ഒരു കീ എന്റെ കൈവശവും മറ്റൊരു കീ അബ്ദുല്ലാഹ്‌യുടെ കൈവശവുമാണ് . വർഷത്തിൽ ഭൂരിഭാഗം സമയവും ആ റൂം അടഞ്ഞു കിടക്കുകയാണ് പതിവ് . ഹോസ്പിറ്റൽ ഇന്സ്പെക്ഷന്റെ ഭാഗമായി ഞങ്ങള്ക് അവിടേക്കു പോകേണ്ടി വന്നു . കീ കയ്യിലുണ്ടായിട്ടും ഞാൻ അതൊരിക്കലും തുറന്നിട്ടുണ്ടായിരുന്നില്ല
. ക്ലീൻ ചെയ്യാൻ ആയിട്ടാണ് ഞങ്ങൾ അവിടേക്കു പോയത് . രണ്ട ക്ലീനേഴ്‌സും ഞാനും അബ്ദുള്ളയും കൂടിയാണ് പോയത് . ക്ലീനിങ് കഴിഞ്ഞപ്പോൾ എന്റെ ഡ്യൂട്ടി ടൈം തീരാറായതിനാൽ പിനീട് ഞങ്ങൾ ഓഫീസിലേക്കു പോയില്ല . ക്ലീനേഴ്‌സണെ പറഞ്ഞു വിറ്റു ഞങ്ങൾ കുറച്ച്നേരം സംസാരിച്ചിരുന്നു . സാധാരണ രണ്ടു മുറികളുള്ള ഒരു ഫ്ലാറ്റ് തന്നെയാണ് അത് . ഹാളിൽ സോഫ സെറ്റിയും ഒരു ടാബ്ലെയും ഉണ്ട് . ഏട്ടൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു മുറിയിൽ പുരുഷനോടൊപ്പം നിൽക്കുന്നത് ഏന് എനിക്ക് തോന്നി . മകൻ അടുത്ത ഫ്ലാറ്റിലുണ്ട് ഞാൻ പോരുമ്പോൾ അവൻ കിടന്നുറങ്ങുകയായിരുന്നു .
"സർ നമുക്കൊന്നു ചായ കുടിച്ചാലോ റൂമിൽ പോയി ?"
"ആയിക്കോട്ടെ ". സർ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു .
ഫ്ലാറ്റ് പൂട്ടി ഞങ്ങൾ എന്റെ ഫ്ളാറ്റിലേക് കടന്നു . മുൻ വാതിൽ അടച്ചതിനു ശേഷം ഞാൻ കിച്ചണിൽ പോയി ചായ ഉണ്ടാക്കി . തിരിച്ച വന്നു ഞങ്ങൾ സോഫ സെറ്റിയിൽ ഇരുന്നു . മകൻ അപ്പോളും ഉറക്കമായിരുന്ന് . ഫ്ലാഷ് ബാക്കുകൾ രണ്ടു പേർക്കും അറിയാമായിരുന്നതിനാൽ ഞങ്ങളിൽ സംസാരിക്കാൻ