വച്ചു. ഞാൻ ഡിഗ്രീ അവസാന വർഷം പഠിക്കുമ്പോളാണ് അപകടത്തിൽ പെട്ട് അമ്മ മരിക്കുന്നത്. അനിയത്തി അന്ന് ഡിഗ്രി ആദ്യ വർഷമാണ്. ഞങ്ങൾ രണ്ടും പട്ടണത്തിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.
എന്റെ പഠിത്തം കഴിഞ്ഞ് രണ്ട് വർഷം മുന്നെയാണ് ഡേവിഡ് മുതലാളിയുടെ കാപ്പി എസ്റ്റേറ്റ് കമ്പനി ഓഫീസിൽ മാനേജർ ആയി ജോലിക്ക് കേറിയത്. അതും അച്ഛന്റെ മരണത്തിന് പകരമായി കിട്ടിയ ജോലി.
പ്ലാൻറിന് മുകളിൽ നിന്ന് വീണാണ് അച്ഛൻ മരിച്ചത്. അച്ഛന്റെ മരണശേഷം ഇവിടുത്തെ സ്ഥലം വിറ്റ് സിറ്റിയിൽ എന്തിങ്കിലും ജോലി നോക്കാം എന്ന് കരുതിയിരിക്കുമ്പോളാണ് വീടും സ്ഥലവും വലിയ തുകയ്ക്ക് ഡേവിഡ് മുതലാളിക്ക് അച്ഛൻ പണയം വച്ച കാര്യം അറിഞ്ഞത്. അനിയത്തിയുടെ പഠിപ്പും തുടർന്നുള്ള ജിവിതവും ഓർത്ത്കൊണ്ട് തന്നെ അയാൾ വച്ച് നീട്ടിയ മാനേജർ ജോലി ഏറ്റെടുക്കാതെ വേറെ വഴിയില്ലായിരുന്നു.
ഇവിടെ ജോലിക്ക് കയറി ഒരു വർഷം കഴിഞ്ഞപ്പോൾ കമ്പനിയിലെ ആളുകളിൽനിന്ന് അച്ഛന്റേത് കൊലപാതകം ആയിരുന്നെന്നും അതിന് പിന്നിലെ കൈകൾ ഡേവിഡ് മുതലാളി ആയിരുന്നന്നും അറിഞ്ഞു. ഞങ്ങൾ മക്കളുടെ പഠനത്തിനായി ചെറിയ തുക മുതലാളിയുടെ
കൈയ്യിൽ നിന്ന് കടം വാങ്ങിയ അച്ഛന്റെ കൈയ്യിൽ നിന്ന് വാങ്ങിയ മുദ്രപത്രങ്ങൾ ഉപയോഗിച്ച് അയാൾ അത് അച്ഛന് താങ്ങാനാകാത്ത വിധം കടക്കാരൻ ആക്കി. ചോദിക്കാൻ ചെന്ന അച്ഛനോട് അയാൾ പറഞ്ഞു മകളെ കൊടുത്താൽ കടം ഒഴിവാക്കാം എന്നും അല്ലങ്കിൽ ജോലിയും പോകും വീട് വിട്ട് തെരുവിൽ ഇറക്കുമെന്നും. കൂട്ടത്തിൽ ഒന്നുകൂടെ പറഞ്ഞു. അമ്മ അയാൾക്ക് വഴങ്ങാതെ വന്നപ്പാൾ കൊന്നതാണന്നും.
തർക്കമായപ്പോൾ അയാളുടെ കോളറിൽ കുത്തിപ്പിടിച്ച അച്ഛനെ അയാളുടെ ഗുണ്ടകൾ പിന്നിൽ നിന്ന് തലക്കടിച്ച് കൊല്ലുകയായിരുന്നു. അത് പിന്നെ പ്ലാന്റിൽ നിന്ന് വീണുള്ള മരണം ആക്കിയതും.
കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ ഇവിടെ പെട്ടുപോയി. അഥവാ ഞാൻ ജോലി വേണ്ടെന്നു വെച്ചാൽ തന്നെ ഒന്നുകിൽ മരണം അല്ലെങ്കിൽ എന്റെ പെങ്ങളെ എനിക്ക് നഷ്ടമാകും.
അതുകൊണ്ടുതന്നെ ഇവിടെ അയാളുടെ തട്ടകത്തിൽ നിന്നുകൊണ്ട് തന്നെ അയാൾക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവസരം അതിനായി ഞാൻ കാത്തിരുന്നു.
നഗ്നമായ എന്റെ മാറിൽ തലവച്ച് കിടക്കുന്ന സന്ധ്യയോട് പഴം കഥയുടെ ഭാണ്ടങ്ങൾ അഴിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന