അവൻ നോക്കി നിന്നു.
സ്വർണ്ണനിറമുള്ള ഹിജാബ് ധരിച്ച്,പവിഴനിറമുള്ള കണ്ണുകളോടെ ഓരോ പഴവുമടർത്തുമ്പോൾ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
പളുങ്ക് വീണയിൽ നിന്നും പരാഗങ്ങളെപ്പോലെ സംഗീതം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു, ചുറ്റും.
"മോന് വേണ്ടേ, പഴങ്ങൾ?"
സംഗീതം പോലെ ഉമ്മ ചോദിക്കുന്നു.
അവൻ പുഞ്ചിരിച്ചുകൊണ്ട് അടുത്തെത്തി.
ഉമ്മ ചൂരൽക്കൊട്ടയിൽ നിന്ന് പഴങ്ങളെടുത്ത് അവന് നീട്ടി.
അവൻ കയ്യെത്തിച്ച് വാങ്ങുന്നതിന് മുമ്പ് പക്ഷെ മറ്റൊരു കൈ നീണ്ട് വന്ന് ആ പഴങ്ങൾ അവനിൽ നിന്നും തട്ടിത്തെറിപ്പിച്ചു.
സങ്കടം സഹിക്കാനാവാതെ ഫർഹാൻ ഉറക്കെ കരഞ്ഞു.
കരഞ്ഞുകൊണ്ട് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
ഉറക്കമുണർന്നപ്പോഴാണ് മനസ്സിലായത് താൻ കരയുകയല്ല.
വിയർക്കുന്നുണ്ട്.
അവൻ ചുറ്റും നോക്കി.
ജനലിലൂടെ ചുറ്റും പുറത്തേക്ക് നോക്കിയപ്പോൾ വെയിലിൽ മരങ്ങൾ ഉലയുന്നത് കണ്ടു.
ഭിത്തിയിലേക്ക് നോക്കിയപ്പോൾ മൂന്ന് മണി.
ങ്ഹേ?
അപ്പോൾ വെറും പതിനഞ്ച് മിനിറ്റ് മാത്രമേ താൻ ഉറങ്ങിയുള്ളൂ?
എവിടെ അക്ഷയ്?
ഉമ്മയും?
അവൻ പതിയെ എഴുന്നേറ്റു.
സിങ്കിനടുത്തെത്തി ടാപ്പ് തുറന്ന്
മുഖം കഴുകി.
പിന്നെ അടുക്കളയിലേക്ക് ചെന്നു.
അവിടെ ആരെയും അവൻ കണ്ടില്ല.
ഏഹ്? ഉമ്മ അപ്പോൾ പോയോ?
പറഞ്ഞില്ലല്ലോ.
അവന് വിഷമമായി.
അക്ഷയ് എവിടെ?
പുറത്ത് പോയോ?
പെട്ടെന്ന് പുറത്ത് നിന്ന് അമർത്തിയ ശബ്ദത്തിൽ ആരോ സംസാരിക്കുന്നത് അവൻ കേട്ടു,
എവിടുന്നാണ്?
അക്ഷയുടെ മുറിയിൽ നിന്നാണോ?
അല്ല!
പുറത്തെ സ്റ്റോർ മുറിയിൽ നിന്നാണ്.
പെൺകുട്ടികളെ കൊണ്ടുവന്ന് രഹസ്യമായി അക്ഷയ് കളിക്കുന്നയിടം.
"ഇവിടെ എന്ത് നടന്നാലും ഒന്നും ആരും അറിയാൻ പോകുന്നില്ല മോനെ!"
കഴിഞ്ഞ മാസമാണ് വളരെ പ്രായമുള്ള ഒരു സ്ത്രീയുമായി കാര്യം നടന്നു കഴിഞ്ഞപ്പോൾ അവൻ തന്റെയടുത്ത് വന്ന് വീമ്പ് പറഞ്ഞത്.
"ആ സ്റ്റോർ മുറീടെ ഒരു പൊസിഷണൽ സെറ്റ് അപ്പ് അങ്ങനെയാണ്. നാല് വശത്തുനിന്നും നോട്ടമെത്തില്ല..കംപ്ലീറ്റ് സേഫ്…മൈ ഫക്കിങ് റൂം!"
അവൻ ആരെയോ വീണ്ടും കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു!
പ്രിസിപ്പാലിന്റെ താക്കീതിന് പുല്ലു വില കല്പിച്ചിരിക്കുന്നു!
ഖത്തറിൽ നിന്ന് വാപ്പ വിളിച്ചുപറഞ്ഞതൊക്കെ വെറുതെയായിരിക്കുന്നു!
ഫർഹാന് കലശലായ ദേഷ്യം വന്നു.
അവൻ സ്റ്റോർ റൂമിലേക്ക് നടന്നു.
അസ്പഷ്ടമായ സംസാരം