സംസാരമോ സംഭവിക്കാതിരിക്കാൻ സന്ദീപ് ശ്രദ്ധിച്ചു.
അവന്റെ സമർപ്പണവും ദൃഢനിശ്ചയവും ലത്തീഫയെ വിസ്മയപ്പെടുത്തുന്നതായിരുന്നു.
എൻ എസ് എസ്സിന്റെ ഒരു പ്രോഗ്രാമിൽ ഒരു ഗ്രൂപ്പ് ഫോട്ടോ സെഷനിൽ വെച്ച് ഹേമന്ത് ലത്തീഫയോട് രഹസ്യമായി പറഞ്ഞു.
"മിസ്സെ..ഫോട്ടോയ്ക്ക് മിസ്സിന് സന്ദീപിനെ അടുത്ത് നിർത്തത്തില്ലെ?"
ലത്തീഫ പുഞ്ചിരിയോടെ അവനെ നോക്കി.
"സന്ദീപ് വരുമോ?"
"ഏഹ്?"
ഹേമന്ത് അദ്‌ഭുതത്തോടെ അവളെ നോക്കി.
"അപ്പം മിസിന് കുഴപ്പമൊന്നുമില്ലേ?"
അവൾ ഹേമന്തിന്റെ കണ്ണുകളിലേക്ക് നോക്കി.
"കുഴപ്പമോ?"
തരളിതമായ ശബ്ദത്തിൽ അവൾ ചോദിച്ചു.
"എനിക്കോ? എന്റെ മോനല്ലേ അവൻ?"
"എന്റെ ഈശ്വരാ!"
ഹേമന്ത് തലയിൽ കൈ വെച്ചു. പിന്നെ കൂട്ടുകാരോട് വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന ഹേമന്തിന്റെ അടുത്തെത്തി.
"എടാ,"
സന്ദീപിനെ മാറ്റി നിർത്തി അവൻ പറഞ്ഞു.
"ഫോട്ടോയാ ഇനി. നീ മിസ്സിന്റെ അടുത്ത് നിക്കണം കേട്ടോ,"
സന്ദീപിന്റെ മുഖത്തു സൂര്യനുദിച്ചു.
"എടാ മിസ്സ് …മിസ്സിന് പ്രോബ്ലം…?"
"പോടാ..മിസ്സാടാ എന്നോട് പറഞ്ഞെ!"
സന്ദീപ് ഉത്സാഹത്തോടെ ലത്തീഫയുടെ നേരെ നീങ്ങി.
"അടുത്ത് നിന്നാൽ മാത്രം
മതി,"
ഹേമന്ത് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
"നിക്കുമ്പം കാമുകന്റെ ആ ഓഞ്ഞ മോന്തേം കാണിച്ച് നിന്നേക്കരുത്! ദ ബെസ്റ്റ് സ്റ്റുഡന്റ്റ് ഓഫ് ദ ഇയർ പോലെ നിന്നോണം!"
ആ ഫോട്ടോ ലത്തീഫ തന്റെ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തു.
അതിന്റെ പിറ്റേ ദിവസം സന്ദീപ് പരിഭ്രമത്തോടെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്റിലേക്ക് ചെന്നു.
"മിസ്സ്!"
തിരക്കിട്ട് എന്തോ എഴുതുകയായിരുന്നു ലത്തീഫ അവനെ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ട് ലത്തീഫ തിടുക്കത്തിൽ എഴുന്നേറ്റ് വെളിയിലേക്ക് , അവന്റെ അടുത്തേക്ക് ചെന്നു.
"എന്താ സന്ദീപ്?"
"മിസ്സ്,"
ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി അവൻ മൊബൈൽ തുറന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ എടുത്ത് അവളെ കാണിച്ചു.
ഒരു നിമിഷം ലത്തീഫ ഒന്ന് അന്ധാളിച്ചു.
ഫ്രണ്ട് റിക്വസ്റ്റ്സ്
ഇന്ദ്രാണി പുരോഹിത് സെൻറ്റ് യൂ എ ഫ്രണ്ട് റിക്വസ്റ്റ്സ്….
പിന്നെ അവൻ അവളുടെ പ്രൊഫൈൽ പേജ് എടുത്തു.
"മിസ്സ് ഇതുതന്നെയല്ലേ ആൾ?"
പ്രൊഫൈൽ ചിത്രത്തിലേക്ക് നോക്കി സന്ദീപ് ചോദിച്ചു.
"അതെ മോനു ..ഇത് തന്നെ …ഇത് തന്നെ ആൾ ..പക്ഷെ…?"
"മിസ്സ് …ഇയാൾ എന്നിലേക്ക് എത്തിയ റൂട്ട് ക്ലിയർ ആണ്…ഇയാൾ