(അമ്മച്ചൻ) ഉയർന്ന് ദീർഘകായനായിരുന്ന കരിവീട്ടി പോലെയുള്ള നെടിയ മനുഷ്യനായിരുന്നു.എന്നു പിന്നീടറിഞ്ഞു. അമ്മ (ഓർമ്മകളിൽ തീരെ വൃക്ട്രമല്ലാത്ത, എന്നാൽ ചിരിക്കുന്നു, മുറുക്കാന്റെയും പുകയിലയുടേയും മണമുള്ള കിഴവി വെളുത്തു മെലിഞ്ഞ സുന്ദരിയായിരുന്നു പോൽ, അമ്മ അമ്മൂമ്മയെപ്പോലെയായിരുന്നു എന്നു. ചിറ്റു പറഞ്ഞു ഞാനറിഞ്ഞു.
കോളേജിൽ നിന്നും അച്ഛൻ വാങ്ങിയ പുതിയ വീട്ടിലേക്കു വരുമ്പോൾ മനസ്സ ശൂന്യമായിരുന്നു.. എത്രയോ നാളുകൾക്കു ശേഷമാണിപ്പോൾ അച്ഛന്റെ വീടെന്നു പറയാവുന്ന ഒരിടത്തേക്കു പോകുന്നത്. ചിറ്റ എങ്ങിനെയാണെന്നൊരു [പിടിയുമില്ലായിരുന്നു. എന്തായാലും കുഴപ്പമില്ല, താൻ ഒന്നര മാസം കഴിയുമ്പോൾ കോളേജിലേക്കു തിരിച്ചു പോകും. അതു വരെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം എന്നുള്ളതല്ലാതെ വേറെ ഒരു പ്രയോജനവും ഉണ്ടെന്ന് തോനിയില്ല.
വണ്ടി ഒരു മണിക്കൂർ ലേറ്റായിരുന്നു. സ്റ്റേഷനിൽ കാറു വന്നിരുന്നു. നോക്കിയപ്പോൾ അച്ഛനില്ല. ഒരു ഡ്രൈവർ .
ഹരിക്കുഞ്ഞല്ലേ.കിഴവന്റെ ചോദ്യം. അച്ഛൻ രണ്ടുദിവസത്തേക്ക് മദിരാശിയിൽ പോയിരിക്കുവാ പിന്നെ അദ്ദേഹമില്ലാത്തപ്പോൾ
ഞാനാ വണ്ടിയോടിക്കുന്നെ ഒറ്റ മകൻ വരുന്നു എന്നറിഞ്ഞിട്ടും തന്റെ ജോലികൾക്കൊന്നും ഒരു മാറ്റവും അച്ഛൻ വരുത്താത്തതിൽ എനിക്കതിശയമൊന്നും തോനിയില്ല. ഒരു പക്ഷേ ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ അതുപോലെ തന്നെ പ്രവർത്തിച്ചേനെ.
നേരിയ മഴയുണ്ടായിരുന്നു. കിഴവൻ പതുക്കെ കാറോടിച്ചു. വളവു തിരിഞ്ഞ് ചെറിയ കയറ്റും അതിനുമപ്പുറം ഒരു കല്യൂജ, പിന്നെ വലിയ കരയുന്ന ഗേറ്റ. കിഴവൻ ചെന്നതു വലിച്ചു തുറന്നു. ഒത്തിരി മരങ്ങളുള്ള തൊടി മാറ്റ്, പേര്, ആഞ്ഞിലി, പിന്നെ തെങ്ങുകൾ, സിമൻറിട്ട പാത ചെന്നവസാനിക്കുന്ന ഒരു പോർട്ടിക്കോ ഓടിട്ട പഴയ മാളികവീട്, ഇടത്തരം വലിപ്പം. പുതിയതായി വെള്ള വലിച്ചിരിക്കുന്നു.
ബാഗുമെടുത്തിറങ്ങി. മെല്ലെ പടികൾ കയറി, വരാന്തയിലേക്ക്. ആകെ ഒരു കുളിർമ്മ ഇവിടെ ആരേയും കാണുന്നില്ല. ചിറ്റ് എവിടെയാണാവോ,
അകത്തുകയറി ആരേയും കാണുന്നില്ല. എന്തോ ഉരുളുന്ന ശബ്ദം അകത്തു കേൾക്കാം. ബാഗു താഴെ വെച്ചു. ഇടനാഴിയിലൂടെ ശബ്ദം ലാക്കാക്കി നടന്നു. ഒരു വാതിൽ കടന്നു. പെട്ടെന്ന് വിശാലമായ അടുക്കളയിൽ പ്രവേശിച്ചു.
വാതിലിന്റെ വലഞ്ഞു വശത്തേക്ക് തിരിഞ്ഞു. ശബ്ദം അവിടെനിന്നും