എപ്പോൾ വന്നു.. ?മനസ്സിൽ ചിന്തിച്ചു കൊണ്ട് വിളിച്ചു…
"ഡാ.. തോമാച്ചാ.."അവൻ തിരിഞ്ഞു നോക്കി. തന്നെ കണ്ട് അവനും ആശ്ചര്യം…
വേഗം ഓടി വന്നു കെട്ടിപ്പിടിച്ചു..
"അളിയാ.. നിന്റെ നമ്പർ മിസ്സായി. വീട്ടിലോട്ടു വരാൻ ഒരുങ്ങുവാരുന്നു…
"ഭാഗ്യം,നീ മറന്നില്ലല്ലോ.. അത് മതി.. "
"മറക്കേ… എന്നാടാ ഉവ്വേ, ഈ പറയുന്നേ.. ?അന്ന് ഗൾഫിൽ പോകാൻ പൈസാക്ക് വേണ്ടി ഓടി നടന്നപ്പോൾ. ഈ നിൽക്കുന്ന മാത്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊന്നും മറക്കാനൊക്കുകേല.. മാത്യൂസെ.. "
അവന്റെ വാക്കുകളിൽ അൽപ്പം കടപ്പാടിന്റെ അംശം ബാക്കിയുണ്ടെന്ന് തോന്നുന്നു..
"അത് പോട്ടെ, മറ്റവൻ ഒന്നും കൊണ്ട് വന്നില്ലായോ.. ?"
അവൻ അത് കേട്ടു ചിരിച്ചു കൊണ്ട്..
"പിന്നല്ലാതെ.. !
അല്ലാതെ ഞാൻ എങ്ങിനെ ഒരു ഗൾഫ് കാരൻ
ആകുമെടാ ഉവ്വേ… ‘
ഞാനും ചിരിച്ചു….
"അളിയാ, ഗൾഫിലെ പോലെയല്ല ഇവിടെ.. ഒടുക്കത്തെ ചൂടാന്നെ. അതുകൊണ്ട് തൽക്കാലം നമുക്ക് ഓരോ തണുത്ത ബിയർ അടിക്കാം…"
ഇവിടെ ചൂടാണെന്നു പറഞ്ഞതിൽ നിന്നും തോമച്ചനും ഒരു ഗൾഫ്കാരന്റെ പത്രാസ് കാട്ടിത്തുടങ്ങി…
"അളിയാ.. ഇന്ന് വേണ്ട..! പെമ്പറന്നോത്തിയുമായി ഇച്ചിരി കറക്കം ഉണ്ട്.. !"
"ഓ . പിന്നെ..
കറക്കം… അത് നാളെ ആയാലും കറങ്ങാന്നേ.. "
വളരെ നിസ്സാരമായി അവൻ പറഞ്ഞു…… തോമാച്ചന്റെ നിർബന്ധത്തിന് വഴങ്ങി ബാറിലെത്തി. ഓരോ കഥകൾ പറഞ്ഞു തുടങ്ങി…
സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഒരുപാട് ബിയർ കുപ്പികൾ ടേബിളിന് മുകളിൽ വന്നു അപ്രത്യക്ഷമായി. അതിനിടയിൽ ഫോൺ പലവട്ടം ചിലച്ചു….
വീട്ടിൽ നിന്നാണ്. സഹികെട്ടപ്പോൾ,
സ്വിച്ചുഓഫ് ചെയ്തു വച്ചു…
ഒടുവിൽ തോമാച്ചന്റെ ശരീരം തണുത്തപ്പോൾ.. അവനോടു യാത്ര പറഞ്ഞിറങ്ങി…
ആടിയാടി… ഒരുവിധം വണ്ടിയിൽക്കയറി..
വീടെത്തുന്നതിന്റെ ഇടയ്ക്ക് മൂന്ന് പ്രാവിശ്യം മൂത്രമൊഴിക്കാൻ വണ്ടി നിർത്തേണ്ടി വന്നു…
‘ഏതവനാണോ ഈ ബിയർ കണ്ട് പിടിച്ചത്. അവനെ ആദ്യം തല്ലണം ‘ സ്വയം പുലമ്പി…
കോപ്പ്.. !ദേക്ഷ്യം വരുന്നു..
സെക്യൂരിറ്റി ഗേറ്റ് തുറന്നു… വണ്ടി പാർക്ക് ചെയ്യാൻ അവനെ ഏൽപ്പിച്ചിട്ടു വീട്ടിലേക്കു കയറി…
വാതിൽ ലോക്ക് ചെയ്യാതെ, പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു…
ഹാളിലെ കാഴ്ചകണ്ട് പകച്ചുപോയി….
സോഫയിൽ മക്കൾ രണ്ടുപേരും പുതിയ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് കെട്ടിപിടിച്ചു കിടന്നുറങ്ങുന്നു….
അടുത്ത് തന്നെ അന്നമ്മ ഇരുന്നുറങ്ങുന്നു….
തന്നെ