ശ്രമിക്കും. അവൾ ഒച്ച വച്ചു ഭ്രാന്തിയെ പോലെ പെരുമാറും. എല്ലാം ദിഗംബരന്റെ മന്ത്രവാദത്തിന്റെ ശക്തി ആണ്.
ഇപ്പോൾ ദിഗംബരൻ അതിശക്തൻ ആയിരിക്കുന്നു. അയാൾ പരകായ സിദ്ധി നേടിയിരിക്കുന്നു. അനന്തന്റെ ശരീരത്തിലേക്ക് അയാൾ പ്രവേശിച്ചു. ഇപ്പൊൾ അനന്തന്റെ ശരീരത്തിൽ നിന്നു കൊണ്ട് ഭദ്രയെ കൊണ്ട് നാഗമാണിക്യം സ്വന്തമാക്കാൻ ആണ് അയാളുടെ ശ്രമം. നഷ്ടപെട്ടത് എല്ലാം അയാൾക്ക് തിരികെ വേണം. സിദ്ധയോഗി എന്ന തന്റെ മുത്തച്ഛന്റെ മരണത്തിന് പകരം ചോദിക്കണം. തന്റെ അടങ്ങാത്ത പകയിൽ മാടമ്പള്ളി തറവാട് എരിയണം.
സുഭദ്രയെ ജീവിപ്പിക്കണം. ഇതിന് എല്ലാത്തിനും തനിക്ക് നാഗമാണിക്യം വേണം. അനന്തന്റെ ശരീരത്തിൽ ഉള്ള ദിഗംബരൻ ഭദ്രയെ കൂട്ടി മാന്ത്രികപുരയിൽ വന്നിരിക്കുന്നത് അതിനു തന്നെയാണ്. മാടമ്പിള്ളിയിലെ പെണ്ണിന്റെ സ്പർശനവും സമ്മതവും ഉണ്ടെങ്കിലേ നാഗമാണിക്യം സ്വന്തമാക്കാൻ പറ്റു.
ഇതേ സമയം ദിഗംബരന്റെ ശരീരം ഒരു എണ്ണ തോണിയിൽ കിടക്കുകയാണ്. ഭാമയ്ക്ക് അറിയാം അത്. അവൾക്ക് ദിഗംബരനോട് അടങ്ങാത്ത പകയുണ്ട്. തന്റെ ജീവിതം അവൻ നശിപ്പിച്ചു. തന്റെ ഏട്ടന്റെ കാഴ്ച്ച ശക്തി അവൻ അപഹരിച്ചു.
എല്ലാത്തിനും പകരം ചോദിക്കണം. അവൾ മാന്ത്രികപ്പുര ലക്ഷ്യമാക്കി നടന്നു. പാറയിടുക്കിൽ ഒരു ഗുഹ പോലെയാണ് മാന്ത്രികപ്പുര. അവൾ നടന്ന് അവിടെയെത്തി. ദിഗംബരൻ കിടക്കുന്ന എണ്ണ തോണി അവൾ കണ്ടു.
ഒരു ഒറ്റമുണ്ട് മുലയുടെ മുകളിൽ വച്ചു കെട്ടിയിട്ട് മറ്റൊരു മുണ്ട് തോളിൽ കൂടി പുതച്ചിട്ടുണ്ട് അതാണ് അവളുടെ വേഷം. നനഞ്ഞ അവളുടെ കേശഭാരം അവൾക്ക് സൗന്ദര്യം കൂട്ടി. ദിഗംബരന്റെ ബോധമില്ലാതെ എണ്ണത്തോണിയിൽ കിടക്കുന്ന ശരീരത്തിലേക്ക് അവൾ പകയോടെ നോക്കി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പകയുടെ ക്രൂരമായ പുഞ്ചിരി. അവൾ ആ എണ്ണത്തോണി മുഴുവനായി മറിച്ചു. അനക്കമില്ലാത്ത ദിഗംബരന്റെ ശരീരം ആ പരപ്പുറത്ത് കിടന്നു. അവൾ തന്റെ മേൽമുണ്ട് ഊരി. അവൾ ദിഗംബരന്റെ നെഞ്ചിൽ ഒരു കാൽ കൊണ്ട് ചവിട്ടി. എന്നിട്ട് ദിഗംബരന്റെ മുഖത്തെ കണ്ണുകൾ മറക്കുന്ന സാധനം പറിച്ചെടുത്തു. തന്നോട് ചെയ്തതിന് എല്ലാം പകരം ചോദിക്കണം. ബ്രഹ്മചര്യം നശിച്ചാൽ പരകായ സിദ്ധി നഷ്ടമാകും. അതോടെ അനന്തന്റെ ശരീരത്തിൽ നിന്നും ദിഗംബരൻ പോകും. പിന്നീട് അയാൾക്ക് നാഗമാണിക്യം കിട്ടില്ല. ഭദ്ര അതിന് നിന്ന് കൊടുക്കില്ല.