ആരെക്കെയോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്
കണ്ടു ….
പെട്ടെന്നാണ് തന്റെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങളാൽ പിടുത്തം വീണത് …
ഭയത്താൽ കാലിടറി താഴെ വീണു.. പുല്ലിൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല ….
വെള്ളമുണ്ടും ജുബ്ബയും ധരിച്ച വെളുത്ത്
തുടുത്തൊരു മനുഷ്യൻ , നരകയറിയ മുടിയും,
താടിയും. അമ്മയുടെ മുഖ സാദൃശ്യം തോന്നി .. തന്റെ അമ്മാവന്മാരിൽ ഒരാൾ ആണെന്ന് മനസ്സ് പറഞ്ഞു …
"ആരാടാ നീ ..? എന്തിനാ അകത്തേയ്ക്ക്
നോക്കുന്നത് ?"
തന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി അയാൾ ചോദിച്ചു …
"ഇത് വഴി പോയപ്പോൾ .. അറിയാതെ"…….
തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു ……
"എവിടെയാ നിന്റെ വീട് ?"അടുത്ത ചോദ്യം,
പെട്ടെന്നായിരുന്നു ….
"കുറെ ദൂരെയാ"….
"സ്ഥലത്തിന് പേരില്ലെ ?"
സ്ഥലപ്പേര് പറഞ്ഞതും അയാൾ
തന്റെ കോളറിൽ കടന്നുപിടിച്ചു ….
"അവിടെയുള്ള നീ എന്തിനാടാ ഇവിടെ വന്ന്
എത്തി നോക്കുന്നത് … സത്യം പറ കള്ളനല്ലേ
നീ ? പകൽ വന്നു വീട് നോക്കി വച്ചു രാത്രി
മോഷ്ടിക്കാനല്ല പരുപാടി ?"
അയാളുടെ സംശയത്തോടുള്ള ചോദ്യം കേട്ടു
എനിക്ക് ഭയം തോന്നി ….
അപ്പോഴാണ് മതിൽക്കെട്ടിനുള്ളിൽ നിന്നും സ്വാദിഷ്ടമായ
ഭക്ഷണത്തിന്റെ സുഗന്ധം
കാറ്റിൽ ഒഴുകിയെത്തിയത്….
"അയ്യോ അല്ല ………..ഇന്ന് ഒന്നും കഴിച്ചിട്ടില്ല…….
എന്തെങ്കിലും കിട്ടുമോന്നറിയാൻ നോക്കിയതാ സാറെ…"
വയർ തടവിക്കൊണ്ട് ഒരു കള്ളം തട്ടിവിട്ടു …..
അതു കേട്ടതും തന്റെ മേലുള്ള അയാളുടെ പിടി
അയഞ്ഞു …..
തന്നെ സൂക്ഷിച്ച് നോക്കിയശേഷം,….
"ഉം ,വാ "പിന്നാലെ വരുവാൻ കൈകൊണ്ട്
ആംഗ്യം കാട്ടിയ ശേഷം അയാൾ നടന്നു തുടങ്ങി…
അല്പം മാറി സ്റ്റാർട്ടിംങ്ങിൽ കിടന്ന കാറിലേയ്ക്ക്
അയാൾ കയറി… കയറാൻ പറഞ്ഞതനുസരിച്ചു
ഞാനും കയറി….
"എന്നാലും നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…. എവിടെയെന്ന് ഓർമ്മകിട്ടുന്നില്ല"
അയാൾ സംശയത്തോടെ ചിന്തകളിൽ
പരതിക്കൊണ്ടിരുന്നു ….
മതിൽക്കെട്ടിനകത്ത് കടന്ന കാറിൽ നിന്നിറങ്ങി
അയാൾ നടന്നു. പരുങ്ങി നിന്ന തന്നോട് പിന്നാലെ വരുവാൻ പറഞ്ഞു…..
ആ ഇരുനില മാളിക അടുത്തു കാണവേ,
ഇവിടെ ജനിച്ച അമ്മയാണ് ചെറ്റക്കുടിലിൽ കിടന്നു കഷ്ട്ടപ്പാട് സഹിക്കുന്നത്തോർത്ത് എന്റെ കുഞ്ഞു മനസ്സിലേക്ക് സങ്കടം ഇരച്ച് കയറി……
വലിയ ഹാളിലേയ്ക്കാണ് എത്തിപ്പെട്ടത്…അവിടെ
ഒരു പാട് പേർ ഇരുന്ന് ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുന്നുണ്ടായിരുന്നു