നിന്നു. ‘മോൻ രാത്രിവെടിക്കെട്ട കാണാൻ വന്നതാവ്വം പ്ലേ? ഒരു അനാവശ്യ ചോദ്യമാണെങ്കിലും ഞാനും കുശലത്തിനായി ചോദിച്ചു. “അതേ.. കാർത്ത്യായിനി അമ്മ രാത്രിവെടിക്കെട്ടിന് വരാറുണ്ടോ? ‘ങാ. വല്ലപ്പോഴും. പിന്നെ ഇത്തവണ വരണം എന്ന് ഇവൾക്ക് നിർബന്ധം.” കാർത്ത്യായിനി അമ്മ പറഞ്ഞു.
“അതെന്താ ഇത്തവണ ഒരു നിർബന്ധം? ഞാൻ രമേച്ചിയുടെ മുഖത്ത് നോക്കി ‘ങാ. അടുത്ത ഉത്സവത്തിന് ഇനി അവളുടെ കെട്ടിയോൻ കൊണ്ടോന്നാല്ലല്ലേ. ‘ കാർത്ത്യായിനി അമ്മ ഒരു വിഢിച്ചിരി ചിരിച്ചു. ‘ങാഹാ.. കല്യാണക്കാര്യം ഒന്നും നാട്ടുകാരായ ഞങ്ങൾ അറിഞ്ഞില്ലല്ലൊ കാർത്ത്യായിനിയമേ” എന്റെ ചോദ്യം രമേച്ചിയോടായിരുന്നു ‘ഏയ്തു. ഉത്സവത്തിന് വെച്ച് കണ്ട് ചെറുക്കനിഷ്ടപെട്ട അവരിന്ന് വീട്ടിൽ വന്ന് ആലോചിച്ചതാ. ചെറുക്കൻ സർക്കരാപ്പീസിലെ ഗുമസ്ഥനാത്രേ.” കാർത്ത്യായിനി അമ്മ ഒന്ന് നിർത്തി “ചെറുക്കൻ എവിടത്തെയാ.. ശരിക്കും അന്വേഷിച്ചോ? ഞാൻ ചോദിച്ചു. “ചെറുക്കൻ എന്റെ ആങ്ങളേടെ വീടിന്റെ അടുത്തുള്ളതാ. അറിയുന്ന കൂട്ടരാ. ആങ്ങളേടെ കൂടെ വന്നതാ അവർ.” കാർത്ത്യായിനി അമ്മ തുടർന്നു “എല്ലാം പെട്ടെന്ന് കഴിഞ്ഞു.
എല്ലാം കാവിലെ ഭഗോതീടെ അനുഗ്രഹം. അല്ലെങ്കിൽ എല്ലാം ഇന്ന് തന്നെ നടക്കോ’ കാർത്ത്യായിനി അമ്മ നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടു. എന്റെ കണ്ണുകൾ രമേച്ചിയുടെ മുഖത്തായിരുന്നു. ‘കല്യാണത്തിന് ഞങ്ങളെ ഒന്നും വിളിക്കില്ലേ കാർത്ത്യായിനിയമ്മേ. ചോദിച്ചു.
“അയ്യോ. ഞാനമ്മയോട് പറയുന്നുണ്ട്. നിങ്ങളൊക്കെ ഞങ്ങടെ കല്യാണത്തിന് വര്വോ’ കാർത്ത്യായിനി അമ്മ ചോദിച്ചു. “അതിനെന്താ. സമയം കിട്ടിയാൽ ഞാൻ വരാമല്ലോ. എന്നാൽ ശരി കാർത്ത്യാനി അമ്മേ. ഞാനങ്ങോട്ട്.” ഞാൻ പതുക്കെ അവിടെന്ന് മുങ്ങാനുള്ള പരിപാടി തുടങ്ങി. “ഓ. ആയിക്കോട്ടെ വാ മോളേ.. അവിടെങ്ങാനും പോയി ഇരിക്കാം. നടു കഴക്കുന്നു.” കാർത്ത്യായിനി അമ്മ നടന്നു. ഒരു നിമിഷം നിന്ന് രമേച്ചി പിന്നാലെ നടന്നു. എന്നെ കടന്നു പോകുമ്പോൾ പതുക്കെ പറഞ്ഞു.
“ആ വായനശാലേടെ അരികീ കാണും ഞാൻ” ഞാൻ രമേച്ചിയെ നോക്കി തലകുലുക്കി. അങ്ങോട്ട് വരാമെന്ന പോലെ,
പഞ്ചവാദ്യം കൊട്ടിത്തീർന്ന് എഴുന്നള്ളത്ത് കഴിഞ്ഞ ആനകളെ മാറ്റിത്തുടങ്ങി. വെടികെട്ട ഇനി അരമണിക്കൂറിൽ തുടങ്ങണം. ഉച്ചക്കത്തെ പോലെ ഇനി വൈകുമോ എന്നറിയില്ല. രണ്ടുകൂട്ടർ തമ്മിൽ കരിമരുന്നിന്റെ