പോലെ അവർ തിരിച്ചു പോയിരുന്നു. തിങ്കളാഴ്ചച്ച് ആണ് ക്ലാസുകൾ തുടങ്ങുന്നത്. ആദ്യത്തെ രണ്ടുമൂന്നു ദിവസം ഓറിയനേറഷൻ. പിന്നെയാണ് അധ്യയനം ആരംഭിക്കുക. ഇനി അടുത്ത ആഴ്ചയേ അവളെ കാണാൻ സാധ്യത ഉള്ളൂ എന്ന നിരാശയോടെ ഞാൻ ഓർത്തു.
യാതൊരു സംഭവങ്ങളും ഇല്ലാതെ ആ ആഴ്ച നീങ്ങി. കല്യാണിയെ വിരട്ടാൻ പറ്റിയ സന്ദർഭങ്ങൾ ഒന്നും തന്നെ കിട്ടിയില്ല. അവൾ ഒന്ന് ഒതുങ്ങിയ മട്ട, വെള്ളിയാഴ്ച ഞാനും സുനിലും കൂടി ഉച്ചക്ക് ദാമുവേട്ടന്റെ കടയിലേക്ക് വിട്ടു. കാൻറീനിലെ ഉച്ചയൂണ കഴിച്ച് മടുക്കുമ്പോൾ ഇടക്കുള്ള പതിവാണത്. ഭക്ഷണം ഒക്കെ കഴിഞ്ഞ് കൈകഴുകാൻ പുറത്തിറങ്ങിയപ്പോൾ രമേച്ചി പാലുമായി വരുന്നു. എന്നെ കണ്ടപ്പോൾ രമേച്ചി പിണക്കത്തിലെന്ന പോലെ മുഖം തിരിച്ച നടന്നു. തിരികെ വരാനായി ഞാൻ കാത്തു നിന്നെങ്കിലും രമേച്ചി ഇറങ്ങിയതിന്റെ പിന്നാലെ സുനിലും ഇറങ്ങി വന്നത് കണ്ട ഞാൻ അകത്തേക്ക് കയറി. പറ്റ പുസ്തകത്തിൽ അന്നത്തേത് കൂട്ടി എഴുതി ഞാൻ ഇറങ്ങി. രമേച്ചി ഇത്തിരി ദൂരെ എത്തികഴിഞ്ഞിരുന്നു.
കോളേജിലേക്ക് പോകുന്ന വഴി സുനിൽ വീട്ടിലേക്ക് പോയി. അവൻ ഉച്ചക്ക് ക്ലാസ്സിൽ കയറുന്നില്ലത്രേ.
വൈകുന്നേരം രേണുവിനെ കൂട്ടി എങ്ങോട്ടോ പോകാൻ പരിപാടി ഉണ്ടെന്ന്
അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഉച്ചക്ക് ലാബ് ആണ്. അന്നത്തെ ലാബ്ദ വേണ്ടെന്ന് വെക്കാൻ ഞാൻ തീരുമാനിച്ച്, ഞാൻ വണ്ടി തിരിച്ച് ദാമുവേട്ടന്റെ കടയിലേക്ക് വിട്ടു. അവിടെ മരത്തിന്റെ നിഴലിൽ വണ്ടി ഒതുക്കി ഞാൻ രമേച്ചിയുടെ വീടിന് നേരെ നടന്നു. ഉച്ചസമയം ആയത് കൊണ്ട് പണിക്കും മറ്റും പോകാത്തവർ ഉച്ചമയക്കത്തിലായിരിക്കും എന്ന ശൈര്യത്തിൽ ഞാൻ നടന്നു. വയലിലൂടെ നടന്ന് രമേച്ചിയുടെ വീടെത്താറായപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞ് ചുറ്റും നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ രമേച്ചിയുടെ വീടിന് പിന്നിലെ വൈക്കോൽ ഷെഡ്ഡിന്റെ ഓരം പറ്റി നടന്നു. വൈക്കോൽ ഷെഡ്ഡിലും തൊഴുത്തിലും ആരുമില്ല.
ഞാൻ രമേച്ചിയുടെ വിടിന് പിന്നിലെ അടുക്കള വാതിലിന്റെ അടുത്തേക്ക് നടന്നു. ചാരിയിരുന്ന വാതിൽ തള്ളിനോക്കിയപ്പോൾ അകത്ത് നിന്നും പൂട്ടിയിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ രമേച്ചി അവിടെ ഇരുന്ന് എന്തോ ചെയ്യുകയാണ് “രമേച്ചി.” ഞാൻ ജനാലക്കൽ പൊയി മെല്ലെ വിളിച്ചു. ഒന്ന് ഞെട്ടിയെന്ന പോലെ രമേച്ചി കണ്ണുയർത്തി