ആ വഴി നമുക്കും ലാഭമുണ്ടാവും. (അതെങ്ങനാന്ന് പിന്നീട് പറയാം.) പക്ഷേ വല്ലവനും വല്ല കഞ്ചാവോ ബോംബോ തീവ്രവാദമോ ഒക്കെയായിട്ട് റൂമെടുത്ത് പോലീസ് ചെക്കിംഗായാൽ നമുക്ക് തന്നാ പ്രശ്നം. കേസുവരുമ്പൊ ലോഡ്ജ് മുതലാളിയും തൂങ്ങും.
സാധാരണ നല്ല ബഹളവും ആരവവും ഒക്കെയുള്ള ലോഡ്ജിലെ വിജനത കണ്ടപ്പൊ ആദ്യമൊന്ന് അമ്പരന്നു.
" ലോക്ക്ഡൗണല്ലേ സാർ. എല്ലാവരും വീട്ടിലേക്ക് പോയി." കാര്യം തിരക്കിയപ്പൊ റിസപ്ഷനിലുള്ള റഷീദ് പറഞ്ഞു.
ശരിയാ. കൊറോണ തന്ന പണി കടുപ്പമാ. ഞാനുമിന്ന് പാത്തും പതുങ്ങിയുമല്ലേ പോലീസിന്റെ കയ്യീപെടാതെ വന്നത്.
"മ്ംം… നീയാ താക്കോല് താ…"
" താക്കോല് സരളേച്ചി വാങ്ങിക്കോണ്ട് പോയല്ലൊ ചേട്ടാ… ചേട്ടന്റെ മുറി അടിച്ചുവാരാനുണ്ടെന്നും പറഞ്ഞ്…"
" ആ.. ശരിയെന്നാ. ഞാനൊന്ന് മോളിൽ പോയേച്ചും വരാം. ഇനി ആരു വന്നാലും റൂം കൊടുക്കണ്ട. അറിയാലൊ പോലീസിന്റെ ഓർഡർ. ഒടുക്കം നമുക്കു തന്നെ പണിയാവും."
രണ്ടാമത്തെ നിലയിൽ സ്ഥിരമായി എനിക്കൊരു മുറി ഒഴിച്ചിട്ടിരുന്നു. സ്റ്റെപ്പ് കയറി അതിലേക്ക് കടക്കാൻ തുടങ്ങുമ്പോഴാണ് വെളിയിലെ ജനലിലൂടെ മുറി അടിച്ചുവാരുന്ന സരളേച്ചിയെ കണ്ടത്.
ഞാനില്ലാത്തപ്പോഴാണ് അവർ എന്റെ മുറി അടിച്ചുതളിക്കാറ്. അതുകൊണ്ട് ആദ്യം എനിക്കൊന്നും തോന്നിയില്ല. എന്നാലും അവരുടെ പരുങ്ങലും പരിഭ്രമവുമൊക്കെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. പതുങ്ങിനിന്ന് അവരെന്താ ചെയ്യുന്നതെന്ന് ജനലിലൂടെ നോക്കിനിന്നു. ചൂലുകൊണ്ട് മേശപ്പുറത്തെ പൊടിയടിച്ചുകളഞ്ഞ് സരളേച്ചി തിക്കും പൊക്കും നോക്കുകയാണ്. ആകെയൊരു കള്ളലക്ഷണം. സുരക്ഷിതമെന്ന് തോന്നിയപ്പോൾ ഞാൻ മേശപ്പുറത്ത് വച്ചിരുന്ന എന്റെ പേഴ്സെടുത്ത് പതുക്കെ അവരുടെ മുണ്ടിന്റെ മടിക്കുത്തിലേക്ക് തിരുകി.
ഞാനാകെ അമ്പരന്നുപോയി. മൂന്നാല് മാസമായി അവരെ ഞാൻ നോട്ടമിട്ടു വച്ചേക്കുവായിരുന്നു. അത് പക്ഷേ കള്ളം പിടിക്കാനായിരുന്നില്ല. ഇവിടെ വന്നുകഴിഞ്ഞാൽ ഞാൻ ഊണൊക്കെ കഴിഞ്ഞൊന്ന് കിടക്കാൻ തുടങ്ങും. മൂന്നരയാവുമ്പോഴേക്കും താഴെ ഓലമറച്ച കുളിമുറിയിൽ ഇവർ
കുളിക്കുന്നതിന്റെ ഒച്ച കേൾക്കും. ഉച്ച കഴിഞ്ഞാൽ പൊതുവെ ഇവിടെ ലോഡ്ജിലങ്ങനെ ആരേയും കാണാറില്ല. ഉള്ളവർ തന്നെ ചൂട് കാരണം മയങ്ങും. അങ്ങനെ ആരും അടുത്തില്ലെന്ന വിചാരത്തിൽ ഇവർ മേൽക്കൂരയില്ലാത്ത ഓലമറച്ച കുളിമുറിയിൽ