അന്നത്തെ രാത്രിയിൽ ഉണ്ടായിരുന്നതിൽ ഇത് മാത്രമാണ് ഇപ്പോൾ ഇല്ലാത്തത്. ഉണ്ടാകണ്ട സമയം അല്ല. ഉണ്ടായിരുന്ന ചെടി അരുവിയിലെ കുത്തൊഴുക്കിൽ ഒഴുകി പോവേണ്ടതാണ്. എന്തായാലും നോക്കാം. അവൾ പാറക്കെട്ടുകൾക്കിടയിലൂടെ പതിയെ താഴേക്കിറങ്ങി.. അത്ര തീവ്രമല്ല മണം പക്ഷേ നന്നായി ഉണ്ട്. മഴ മാറി നിൽക്കുന്നു. നിലാവുമുണ്ട്.
താഴേക്ക് ഇറങ്ങി ചെന്ന അവൾ കണ്ടത് ഒരു ചുവന്ന പട്ട് തുണിയിൽ എന്തോ പൊതിഞ്ഞ് വച്ചിരിക്കുന്നതാണ്. കുത്തി ഒലിക്കുന്ന അരുവികാണുമ്പോൾ ഒരു ഭയം ഉണ്ട്. പതിയെ ചെന്ന് പൊതി എടുത്തു.
"നിശാഗന്ധി പൂവ്"
അവൾ ചുറ്റും നോക്കി. അരുമില്ല. അദ്ദേഹം അല്ലാതെ വേറാരും ആയിരിക്കില്ല. ഒന്നും മനസിലാകുന്നില്ല. കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് സന്തോഷത്തിന്റെയാണോ സങ്കടം കൊണ്ടാണോ അറിയില്ല. പക്ഷേ അയാളെ കാണുന്നില്ല. മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു. ആ പാറക്കെട്ടിൽ ഇരുന്നു.
ഒന്ന് തിരിച്ചറിയാൻ എടുക്കുന്ന സമയത്തിന് മുന്നേ ആരോ അവളെ എടുത്ത് ഉയർത്തിയിരുന്നു. പിടഞ്ഞ് കൊണ്ട് നിറഞ്ഞിരുന്ന കണ്ണ് തുടച്ച് ആളെ നോക്കി.
വന്നിരിക്കുന്നു. അവളുടെ ദേവൻ വന്നു.
ഞാൻ അവളെ രണ്ട്
കൈകൾ കൊണ്ട് എടുത്ത് ഉയർത്തി വട്ടം കറങ്ങി. അവൾ എന്നെ കെട്ടിപിടിച്ച് നെഞ്ചിൽ പറ്റി കിടന്നു.
താഴെ നിർത്തിയപ്പോളും അവൾ വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല.
"പേടിച്ച് പോയോ ?" ഞാൻ ചോദിച്ചു.
" ഹമ്" അവൾ നിലത്ത് നോക്കി മൂളി. അന്നാളും ഇല്ലാത്ത നാണം അവളുടെ കവിളുകളെ ചുവപ്പിച്ചു.
അവളെ നിർത്തി ഞാൻ അല്പം പിന്നിലേക്ക് മാറി ആകെ ഒന്ന് വീക്ഷിച്ചു.
കരഞ്ഞത് കൊണ്ട് കണ്ണുകൾ കലങ്ങിയിരിക്കുന്നു. പക്ഷേ ഇപ്പോൾ ആ കണ്ണുകളിൽ ഒരു തരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് ഒളിപ്പിച്ചിരിക്കുന്നു.
മുടികൾ കാറ്റിൽ പാറികിടക്കുന്നു. വളരെ കുറച്ച് നെറ്റിയിലെ വിയർപ്പിൽ മുഖത്ത് പറ്റി കിടക്കുന്നുണ്ട്.
നീണ്ട മൂക്ക് അതിന് താഴെ ചെറുതായി വിയർപ്പ് തുള്ളികൾ നിൽക്കുന്നു.
ആരും മോഹിക്കുന്ന തുടുത്ത ചുവന്ന ചുണ്ടുകൾ.
തുടുത്ത കവിളിൽ ചെറിയ നുണക്കുഴികൾ
പുരുഷഗന്ധം മോഹിച്ചെന്നോണ് ഓരോ ശ്വാസത്തിനും ഉയർന്ന് താഴുന്ന മാറിടങ്ങൾ. സാരി മാറി കിടന്നത് കൊണ്ട് അവയ്ക്കിടയിലെ വെട്ട് ചെറുതായി കാണാം
ഇറക്കി കുത്തിയ സാരിക്കുള്ളിലൂടെ ചെറിയ നനുത്ത സ്വർണ രോമങ്ങളോട് കൂടിയ അണി വയർ, അതിൽ കഴിഞ്ഞ