ഒഴിവാക്കിയ പ്രണയിനിയാണ് ബിന്ദു. ഒരുമാതിരി ഉടുമ്പിന്റെ സ്വഭാവമായിരുന്നു. മുടിഞ്ഞ സംശയവും! ജീവിതം ഷോർട്ട് ടേമിൽ പാഴായാലെന്ത്! തടി കഴിച്ചിലായല്ലോ… ഞാൻ വല്ലപ്പോഴും മരുന്ന് വലിക്കുമ്പോൾ നമ്മടെ ശിവനൊരു താങ്ക്സ് കൊടുക്കാറുമുണ്ട്!
പോടാ… ഞാൻ ചിരിച്ചു. ആകപ്പാടെ നടന്ന ഒരു നല്ല കാര്യം ആ മാരണം ഒഴിഞ്ഞുപോയതാണ്.
ഹഹഹ…അവൻ പിന്നെയും അട്ടഹസിച്ചു. എന്നാലും അവടെയാ മുടിഞ്ഞ ഷേപ്പ്! ഹോ!… അവസാന സെമസ്റ്ററൊക്കെ ആയപ്പളഴ് അവളു പിന്നേം കൊഴുത്തെടാ! അവനിരുന്നു വെള്ളമിറക്കി.
എടാ പുല്ലേ! പാക്കേജിങ്ങിലൊരു കാര്യോമില്ലടാ. ചുഴിഞ്ഞു നോക്കുമ്പഴല്ലേ…
അടുത്ത ബിയറുകളുമെത്തി. മെല്ലെ ഞങ്ങൾ ബിസിനസ്സു കാര്യങ്ങളിലേക്ക് തിരിഞ്ഞു.
വീട്ടിലെത്തി ഒന്നും ചെയ്യാൻ തോന്നിയില്ല. തൂങ്ങിപ്പിടിച്ചിരിപ്പായേനേ.
ഭാഗ്യത്തിന് ഖത്തറിൽ നിന്നും വിളി വന്നു. രണ്ടു ദിവസത്തിനകം പച്ചക്കറികൾ വേണം. മഴ കാരണം ഏതോ ലോക്കൽ സപ്ലൈ ഷോർട്ടേജ് വന്നതാണ്. നേരെ വണ്ടിയെടുത്ത് മൂന്നാലു ഫാമുകളിൽ പോയി. നാലു ട്രിപ്പടിക്കേണ്ടി വന്നു. രാമുവിനേം പൊക്കി ഗോഡൗണിൽ സാമാനമിറക്കിയപ്പോഴേക്കും പാതിരാത്രിയായി.
വീടണഞ്ഞപ്പഴേക്കും ഏതാണ്ട് ബോധം കെടാറായിരുന്നു.
പാർക്കുചെയ്തിറങ്ങിയപ്പോൾ ജീപ്പിന്റെ പൊറകിലെ സീറ്റിനടിയിൽ ഒരു ചാക്കുകണ്ടു. എന്താണെന്ന് നോക്കാൻ കുനിഞ്ഞതാണ്. പിരടിക്കാണടി വീണത്. പാതി ദേഹം ജീപ്പിനകത്തേക്കു വീണു. ഇത്രയും ക്ഷീണമില്ലായിരുന്നെങ്കിൽ കുറച്ചുകൂടി പെട്ടെന്നു പ്രതികരിക്കാൻ പറ്റിയേനേ.
കുണ്ടിക്കാരോ ആഞ്ഞു ചവിട്ടി. ഹയ്യോ.. അറിയാതെ ശബ്ദം വെളിയിൽ വന്നു. നീ വീട്ടീക്കേറി വന്ന് തല്ലൊണ്ടാക്കും അല്ലേടാ മൈരേ! റോഷ്നീടെ മൂത്ത ആങ്ങള പ്രഭയുടെ ശബ്ദം. ഒപ്പം വശത്തുനിന്നാരോ കാലുപൊക്കി എളിയിൽ തൊഴിച്ചു… ആഹ് ! മിന്നൽപ്പിണരുകൾ മേത്തൂടെ കടന്നുപോയി. എളയവൻ മധുവിന്റെ ചിരി!
അടികിട്ടിയപ്പോഴേക്കും പെട്ടെന്ന് നൊമ്പരം കൊണ്ടു ബോധം കൂർത്തു. അതിജീവിക്കാനുള്ള ജന്മവാസന കയറുപൊട്ടിച്ചു. കയ്യിൽ തടഞ്ഞ തണുത്ത ലോഹം… ജാക്കി! അതുമായി നിലത്തേക്കൂർന്നുവീണു. ജീപ്പിന്റെ വശമുരഞ്ഞു നെറ്റി നീറി. നേരിയ വെളിച്ചത്തിൽ ഒരു നീക്കം മാത്രം കണ്ടു. അങ്ങോട്ടുരുണ്ട് പൊന്തിയ കാലിനടിയിലേക്ക് ഇരുമ്പു ജാക്കി പൊക്കിയടിച്ചു. തുടയുടെ താഴെ ചതയിൽ ഇരുമ്പുദണ്ഡു