വന്നു നിന്നു.
അൽപ്പം കഴിഞ്ഞ് വാഷ്‌റൂമിന്റെ വാതിൽ തുറന്ന് ലത്തീഫ പുറത്ത് വന്നു.
"മുള്ളി കഴിഞ്ഞു,"
അവൾ പറഞ്ഞു.
"എന്താ?"
ഹേമന്ത് കണ്ഠശുദ്ധി വരുത്തി.
"പാട്ടുപാടാൻ പോകുവാണോ?"
അവൾ ചോദിച്ചു.
"മാഡം ഞാൻ…"
ഹേമന്ത് പറഞ്ഞു തുടങ്ങി.
"സന്ദീപ് പറഞ്ഞു വിട്ടതല്ലേ?"
അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
"ആ …"
ഹേമന്ത് അവിശ്വസനീയതയോടെ ചോദിച്ചു.
"ഹെ ..ഹെ …എങ്ങനെ മനസ്സിലായി?"
"നീ സന്ദീപിന്റെ കൂട്ടുകാരനല്ലേ? നിങ്ങള് എപ്പഴും സയാമീസ് ഇരട്ടകളെപ്പോലെയല്ലേ പോക്കും വരവും പെൺകുട്ടികളെ നോക്കലും ഒക്കെ? അതായത് ബെസ്റ്റ് ഫ്രണ്ട്! അന്നേരം സിംപിൾ ആയി ഊഹിക്കാവുന്നതല്ലേയുള്ളൂ!"
"ആ ..അത് ശരിയാ!"
"നീ പോയി അവനോട് ..അതായത് സന്ദീപിനോട് നേരിട്ട് വന്ന് കാര്യം പറയാൻ പറ!"
ലത്തീഫ പുഞ്ചിരിച്ചു.
"റിയലി?"
അവിശ്വസനീയതയോടെ ഹേമന്ത് ചോദിച്ചു.
"റിയലി…’
ലോകത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പുഞ്ചിരി അവന് സമ്മാനിച്ച് ലത്തീഫ പറഞ്ഞു.
"ഓക്കേ ..മാഡം…"
അതിരില്ലാത്ത സന്തോഷത്തോടെ ഹേമന്ത് അവളുടെ നേർക്ക് കൈകൾ കൂപ്പി.
"ഇതിൽപ്പരം സന്തോഷം എനിക്ക് ..എന്റെ ലൈഫിൽ …വേറെ …ഇതുവരേം…."
അവന്റെ
കണ്ണുകൾ ഈറനണിയുന്നത് ലത്തീഫ കണ്ടു.
:ക്ലാസ്സിൽ പോടാ ബെസ്റ്റ് ഫ്രണ്ടേ…!"
അവന്റെ കവിളിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.
സന്ദീപ് ഇഷ്ടമറിയിച്ച ദിവസം ഏകദേശം രണ്ടു ദിവസങ്ങളോളം നേരിട്ടും ഫോണിലും ഒരു വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയിക്കുമ്പോഴുണ്ടാകാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് ലത്തീഫ അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഓരോ മുന്നറിയിപ്പ് നൽകുമ്പോഴും സന്ദീപിന്റെ പ്രണയത്തിന്റെ ദൃഢത കൂടിയതല്ലാതെ പിന്നോട്ട് പോകുന്നില്ലായെന്ന് അവൾ അദ്‌ഭുതത്തോടെ കണ്ടു. അവസാനം സമൂഹം കുറ്റപ്പെടുത്താതെയിരിക്കാൻ അവരുടെ കൺമുമ്പിൽ എപ്പോഴും നല്ല ഒരദ്ധ്യാപികയും വിദ്യാർത്ഥിയും മാത്രമായി നിലനിൽക്കും എന്നും മിടുക്കനായി പഠിച്ച് ഉന്നത വിജയം നേടും എന്നുമുള്ള ഉറപ്പിൽ സന്തോഷത്തോടെ ലത്തീഫ അവന്റെ പ്രണയം സ്വീകരിച്ചു.
ഒരിക്കൽപ്പോലും അതിരുവിട്ട പ്രവർത്തിയോ നോട്ടം പോലുമോ തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവാതെയിരിക്കാൻ രണ്ടുപേരും ശ്രമിച്ചു. എന്നും വൈകുന്നേരം അരമണിക്കൂർ ഫോൺ ചെയ്യുമ്പോൾ പോലും പ്രണയമോ കമിതാക്കൾക്കിടയിൽ കടന്നുവരാവുന്ന ചാപല്യം നിറഞ്ഞ