എന്തും ആകാം!ബാക്കിയൊള്ളോൻ ടീച്ചറെങ്കി ടീച്ചർ എന്ന് വെച്ച് ഒരാളെ അറ്റ്ലീസ്റ്റ് പ്രേമിക്കാൻ നടക്കുമ്പം. യൂ ടൂ ഹേമന്ത് യൂ ടൂ!!"
"ഞാനെന്നാ പിന്നെ വേണ്ടേ?"
ഹേമന്ത് ഒച്ചയിട്ടു.
"നീയൊന്നും വേണ്ട!"
സന്ദീപ് അതിലുമേറെ ഒച്ചയിട്ടു.
"നീ എനിക്ക് മോറൽ സപ്പോർട്ട് തരേണ്ട.നിന്റെ മോറൽ സപ്പോർട്ട് കിട്ടാതെ വന്ന് ഞാൻ വല്ല വെഷോം അടിച്ച് കെടക്കുമ്പം നീ എന്നെ ചൊമന്ന് ആശൂത്രീൽ കൊണ്ടോകണ്ട. ആശൂത്രീൽ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ മരിച്ചു കെടക്കുമ്പം എന്റെ ബോഡി ഏറ്റുവാങ്ങാൻ വരണ്ട. എന്റെ ബോഡി പോസ്റ്റ് മോർട്ടം ചെയ്യുമ്പം നീയെവിടെ വന്നു അതിന്റെ മുമ്പി നിന്ന് സെൽഫി എടുക്കണ്ട…നീയൊന്നും ചെയ്യണ്ട!"
"നിനക്കെന്നാ പ്രാന്ത് ആണോ?"
"ആ പ്രാന്താ! പ്രാന്ത്!"
സന്ദീപിന്റെ വാക്കുകളിൽ നിന്ന് ഒരു കാര്യം ഹേമന്തിന് തീർച്ചയായി.
ലത്തീഫാ മിസ്
മിസ്സിനോട് സന്ദീപിന് തോന്നുന്നത് കേറും അപക്വപ്രണയമല്ല,മറിച്ച് ഒരു ഒബ്‌സഷൻ തന്നെയാണ് എന്ന്.
"എടാ ഇതൊക്കെ ചുമ്മാ ലവ് ജിഹാദിന്റെ ലെവലിൽ ഒക്കെ വരും കേട്ടോ? കാക്കാമാരും സംഘികളും കേറി നിരങ്ങി നിങ്ങടെ രണ്ടിന്റെയും ലൈഫ് കോഞ്ഞാട്ടയാക്കും,"
സന്ദീപ്
ഹേമന്തിനെ പുച്ഛത്തോടെ നോക്കി.
"നീ തന്നെ ഇതൊക്കെ പറയണം. ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട്!"
"എടാ ഓരോ ഡേഞ്ചറും പറഞ്ഞ് നിന്നെ ഒറപ്പിക്കുവല്ലേ ഞാൻ?"
ഹേമന്ത് ചോദിച്ചു.
"ഇപ്പം ഞാൻ ലവ് ജിഹാദിന്റെ പേര് പറഞ്ഞ് നിന്നെ പേടിപ്പിച്ചു. നീ അതിനെ പുല്ലുപോലെ കാണുവാണേൽ ഞാൻ അടുത്ത ടോപ്പിക്ക് എടുത്തിട്ട് നിന്നെ പേടിപ്പിക്കാൻ നോക്കും,"
"ഇനിയിപ്പം എന്നാ ടോപ്പിക്കാ?"
:ഉണ്ടല്ലോ!"
ഹേമന്ത് ചിരിച്ചു.
"നീ എന്നാ എടുത്ത് വീട്ടൂകാര്യോം ചെലവും ഒക്കെ നടത്തും?"
"അതിന് ഇന്ന് ഓടിപ്പോയി ഞാൻ മാഡത്തെ കെട്ടാൻ പോകുവോന്നും അല്ലല്ലോ!"
സന്ദീപ് പറഞ്ഞു.
"ഞാനവിടെ പഠിക്കാൻ വന്നത് എന്നാ വായി നോക്കാൻ ആണെന്നാണോ പട്ടീ നീ വിചാരിച്ചോണ്ട് ഇരിക്കുന്നെ? ഞാൻ ശരിക്ക് പഠിക്കൂടാ. പഠിക്കും ..ടെസ്റ്റ് എഴുതും ..കിട്ടീല്ലേ ബംഗാളിയാകും. കൂലിപ്പണി എടുക്കും. പൈസാ കൂട്ടി വെച്ച് കൂട്ടി വെച്ച് ആദ്യം ഉന്ത് വണ്ടീൽ പച്ചക്കറി കച്ചോടം ചെയ്യും. പിന്നെ പെട്ടിക്കട നടത്തും. പിന്നെ അത് മീൻകടയാകും അരിക്കടയാകും. അരിക്കട പിന്നെ ജനറൽ സ്റ്റോർ ആകും. അവസാനം സൂപ്പർ മാളാകും. എന്നിട്ട് ലാസ്റ്റ്