"……….പെണ്ണങ്ങുവളർന്നു… കെട്ടിച്ചുവിട്ടാൽ ഒരു കൊച്ചിനെ പെറാനായി .. അല്ലെ ദാസേട്ടാ… "
വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ നാട്ടിൻപുറത്തെത്തിയ സന്തോഷത്തിൽ, ടാക്സിയിൽ നിന്നിറങ്ങി, വീടിന്റെ പടിക്കെട്ടുകൾ ചാടിക്കയറി, ഷോൾഡറിൽ തൂങ്ങിയിരുന്ന ബാക് പാക്ക് ഇറയത്തേക്കെറിഞ്ഞ് അമ്മായിയെ ഇറുക്കെ കെട്ടിപ്പിടിച്ചുനിൽക്കേ, ഇറയത്തെ ചാരുകസേരയിൽ മലർന്നിരുന്ന ദാസമ്മാവൻ അമ്മായിയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു….
"……….പോ അമ്മായി… അയ്യേ!!…. "
കവിളുകൾ നാണത്താൽ തുടുപ്പിച്ച് ബാഗുമെടുത്ത് വീടിനകത്തേക്കോടുമ്പോൾ, ദാസമ്മാമന്റെയും റാണിമ്മായിയുടെയും ചിരി ഉമ്മറത്തുനിന്ന് ഉയർന്നു കേൾക്കാമായിരുന്നു…
ബാഗ് തട്ടിൻപുറത്ത് എനിക്കായി ഒരുക്കിവെച്ചിരുന്ന ഒറ്റമുറിയിൽ കൊണ്ടുവെച്ച്, ചുരിദാർ മാറ്റി ഷോർട്സും ടി ഷർട്ടും ധരിച്ച് പുറത്തിറങ്ങുമ്പോൾ ഒരുപാട് ഓർമ്മകളുടെ മണമുള്ള ആ പഴയവീട്ടിൽ വീണ്ടുമെത്തിയതിന്റെ വല്ലാത്ത എക്സൈറ്റ്മെന്റിലായിരുന്നു ഞാൻ..
വര്ഷം മൂന്നായിരിക്കുന്നു…… അവസാനമായി ഇവിടെ വന്നിട്ടിപ്പോ..
തറവാട്ടിലായിരുന്നപ്പോൾ എല്ലാ
വെക്കേഷനും ഇവിടെയായിരുന്നു.. കൂടെയുള്ള, ചിറ്റപ്പന്റേം വലിയച്ഛന്മാരുടേം മക്കളൊക്കെ സിറ്റികളിലുള്ള അവരുടെ മറ്റു ബന്ധുവീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ എനിക്കു മാത്രം എന്നും ഇവിടെ വന്നു നിൽക്കാനായിരുന്നു പ്രിയം…
എട്ടേക്കറോളം പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പും, അതിനിടയിലുള്ള കശുമാവിൻ തോട്ടങ്ങളും, ഇളം കാറ്റടിക്കുമ്പോഴേക്കും തല തല്ലിയാടുന്ന കമുക് മരങ്ങളും, ഉന്തിക്കൊണ്ടു നടക്കാവുന്ന ഡീസൽ മോട്ടർ ഉപയോഗിച്ച് നനകൂട്ടാനായി പറമ്പിന്റെ പലയിടങ്ങളിലായി കുഴിച്ചിരിക്കുന്ന കുളങ്ങളും….
ശരിക്കും… ഇവിടം പണ്ടേ സ്വർഗ്ഗമായിരുന്നു…
മേലെ, വീടിരിക്കുന്ന ഒരേക്കറോളം നിരപ്പുള്ള സ്ഥലത്തുനിന്ന് ഏതാണ്ട് ഒരാൾ താഴ്ചയിലാണ് ബാക്കി പറമ്പുമുഴുവൻ… വീട്ടിൽ നിന്ന് ഏതാണ്ട് പത്തിരുപതു മീറ്റർ കഴിഞ്ഞാൽ പിന്നെ കുത്തനെയുള്ള ഇറക്കമാണ് അതിരിലേക്ക് നടക്കും തോറും…. മരങ്ങൾ തിങ്ങി നിറഞ്ഞ് അതിരിലേക്ക് കണ്ണെത്തില്ല വീട്ടിൽ നിന്നാൽ… മൂന്നുവര്ഷങ്ങള്ക്കു മുൻപ്, അച്ഛന്റെ നിർബന്ധപ്രകാരം, അമ്മയോടൊപ്പം ബോംബെയ്ക്ക് മാറിയതിനുശേഷം ഇങ്ങോട്ടു വന്നിട്ടില്ല…
"……….ശരിക്കും…