കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു..
"അതല്ലമ്മേ, അച്ഛനും, അമ്മയ്ക്കും ബന്ധുക്കൾ ആരുമില്ലേ….?"
ഇത് വരെ കേൾക്കാത്ത ചോദ്യങ്ങൾ തന്നിൽ
നിന്നു കേട്ടത് കൊണ്ടാവും അമ്മ തന്നെ
ഉറ്റുനോക്കിയിരുന്നു…
"ആരുമില്ല…" ഒറ്റവാക്കിൽ പറഞ്ഞു തീർത്തു അമ്മ എഴുന്നേറ്റു…
"അമ്മേ..അമ്മയ്ക്ക് ഞാനൊരു സമ്മാനം കരുതി
വച്ചിട്ടുണ്ട്.."
"എന്ത് സമ്മാനം.?"എന്ന ചോദ്യം കേട്ടു.
"അതെക്കെയുണ്ട് …ആ സമ്മാനം കണ്ടു അമ്മ
ഞെട്ടും… നോക്കിക്കോ.."
വെറുതെ തലയാട്ടിക്കൊണ്ട് അമ്മ കിടക്കാൻ പായവിരിച്ചു….
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു….
അന്ന് പണിക്ക് പോയ അമ്മ ഉച്ചയ്ക്ക്
മുന്നെ തിടുക്കപ്പെട്ട് പണിചെയ്യുന്ന വേഷത്തിൽ തന്നെ ഓടി വരുന്നത് കണ്ടു ….
പിന്നാലെ രാധചേച്ചിയും ഉണ്ടായിരുന്നു …
അമ്മ ഇടയ്ക്കിടെ നിറഞ്ഞ കണ്ണുകൾ തുടച്ചു ..പടിയിലിരുന്ന അമ്മയുടെ കിതപ്പലിന്റെ താളം മാത്രം ഉയർന്നു കേട്ടു …
പതിവ് പോലെ പണിക്ക് ചെന്ന അമ്മയെ
കമ്പനിയുടെ MD ക്യാബിനിലേയ്ക്ക് വിളിപ്പിച്ച ശേഷം അയാളുടെ കസേരയിൽ ബലമായി
പിടിച്ചിരുത്തി.. കമ്പനി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്നും.
ഇനിമുതൽ
കമ്പനി അമ്മയുടെതാണെന്നും
മറ്റും എന്തെക്കെയോ പറഞ്ഞത്രെ …
രജിസ്റ്റർ ചെയ്ത പേപ്പറുകളുംഅമ്മയെ ഏൽപ്പിച്ചു.. ഒന്നും മനസ്സിലാവാതെ, പേടിച്ചു അമ്മ
അവിടെ നിന്ന് ഓടി വരികയായിരുന്നു …
ഈ സമയം രണ്ട് കാറുകൾ
വീട്ടുവളപ്പിലേയ്ക്ക് സാവധാനം വന്നു നിന്നു ..
കാറിൽ നിന്നിറങ്ങുന്നവരെ കണ്ടു ,
അമ്മ ഞെട്ടിത്തെറിക്കുന്നത് നോക്കി നിന്നു…
കാറിൽ നിന്നും ഇറങ്ങുന്ന അമ്മാവന്മാരെ
നോക്കി അമ്മ ശ്വാസം നിലച്ചപോലെ നിന്നു.
പോയി.. പതിയെ ആ മുഖഭാവം മാറിവന്നു…
അണകെട്ടിവച്ച സങ്കടങ്ങൾ കണ്ണീരായി
കുത്തിയൊലിച്ചിറങ്ങി.. വീടിന്റെ തൂണിൽ തലതല്ലി അമ്മ പൊട്ടിക്കരഞ്ഞു…
അമ്മാവൻമാർ അമ്മയുടെ അടുത്തെത്തി…
"കുഞ്ഞോളെ.."
ആ വിളിയിൽ ഒലിച്ചു പോയത് വർഷങ്ങൾ കാത്തുവച്ച പരിഭവങ്ങളായിരിന്നു…
"നീ ഇവിടുണ്ടെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു …. പക്ഷേ ഞങ്ങൾ എവിടെയാണെന്ന് നിനക്കറിയാമായിരുന്നു…
എന്നിട്ടും ഇതു വരെ ഒന്നു വന്നു കാണാൻ തോന്നിയില്ലല്ലോ കുഞ്ഞാളെ.."
ഇളയമ്മാവന്റെ ചോദ്യത്തിനുത്തരം ഉച്ചത്തിലുള്ള അമ്മയുടെ കരച്ചിൽ ആയിരുന്നു.. അമ്മയുടെ
സങ്കടങ്ങൾ കണ്ണീരായി