നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല … ആളുന്ന തീ വകവയ്ക്കാതെ
അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..
പക്ഷെ ,അച്ഛന് ഇറങ്ങാൻ കഴിഞ്ഞില്ല അതിനു മുന്നേ മേൽക്കൂര കത്തിയമർന്നിരുന്നു…. കത്തിയെരിഞ്ഞാദേഹത്തെ ചലനം നിലയ്ക്കുന്ന അവസാന നിമിഷത്തിൽ പോലും ഉരുവിട്ടത് അമ്മയുടെ പേരായിരുന്നു……..
അച്ഛന്റെ പ്രാണൻ നൽകി മൂന്ന് ജീവനുകൾ
രക്ഷിച്ചപ്പോൾ അനാഥമായത് താനും, അമ്മയു
മായിരുന്നു .. ..
അടുത്തുള്ള വിവാഹ വീടുകളിൽ തലേന്ന്
രാത്രികളിൽ ഒത്തുകൂടുന്നവരിൽ നിന്നും
ഇപ്പോഴും അച്ഛന്റെ പേരു ഉയർന്നു വരുന്നത്
കേൾക്കുമ്പോൾ വേദനയിലും അഭിമാനം
തോന്നും …..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ
അമ്മ ഡയറിയിൽ എഴുതിയ ജീവിതത്തെ കുറിച്ചോർത്തു ….
ശ്രീശൈലം എന്ന സമ്പന്നമായ തറവാടിന്
എന്തോ ശാപമുണ്ടായിരുന്നു .. ആ തറവാട്ടിൽ പെൺകുഞ്ഞ് പിറക്കുകില്ല ..!
തലമുറകളായ് തുടരുന്ന ശാപം പിന്മാറാതെ
സോമൻ പിള്ളയിൽ എത്തി നിന്നു…
ഭാര്യ ലക്ഷ്മി അഞ്ചുപ്രസവിച്ചു. എല്ലാം ആൺകുഞ്ഞുങ്ങൾ. പിള്ളയുടെ സന്തോഷത്തിന്
കുറവില്ലെങ്കിലും
പെൺകുഞ്ഞ് എന്നത് ഒരു നീറ്റലായ് പിള്ളയുടെ മനസ്സിലുണ്ടായിരുന്നു ….
അങ്ങിനെയിരിക്കെ, ഒരുനാൾ പിള്ളയ്ക്ക് സ്വപ്നത്തിൽ ദേവീ ദർശനം ലഭിച്ചു ….. പെൺകുഞ്ഞ് പിറക്കും എന്ന്
അനുഗ്രഹവുമുണ്ടായി… സന്തോഷത്തിൽ മതിമറന്ന പിള്ള, ദേവിക്കൊരു താലപ്പൊലി നേർന്നു ….
താമസിയാതെ ലക്ഷ്മി വീണ്ടും ഗർഭിണിയായി ,
എട്ടാം മാസമായിട്ടും അധികം വീർക്കാത്ത അവളുടെ വയറ് കണ്ട് എല്ലാവരും വിധി എഴുതി,
" ആൺകുട്ടി തന്നെ "…..
ലക്ഷ്മി പ്രസവിച്ചു….പിള്ളയുടെ കയ്യിലേയ്ക്ക്
പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട്
വയറ്റാട്ടി ,നാണിത്തള്ള എടുത്ത് കൊടുത്തത്
ഒരു പെൺകുഞ്ഞിനെ ആയിരുന്നു …
പകരം നാണിത്തള്ളയ്ക്ക് പിള്ള നൽകിയത് കഴുത്തിലണിഞ്ഞ എട്ടു പവന്റെ പിരിയൻ മാലയായിരുന്നു …..
ചാരുലതയുടെ നാലാം വയസ്സിൽ അമ്മ ലക്ഷ്മി
ഇഹലോകവാസം വെടിഞ്ഞിട്ടും , ചാരുലത അഞ്ച്
ആങ്ങളമാരുടെ പുന്നാര പെങ്ങളായി ഒരുകുറവു
മറിയാതെ വളർന്നു….
അവളുടെ ഏത് ആഗ്രഹവും നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റപ്പെട്ടിരുന്നു… ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഏട്ടന്മാർ മത്സരിച്ചു….
അവർക്ക് അവൾ ‘കുഞ്ഞാൾ’ ആയിരുന്നു….
എപ്പോഴും