വെറുതെ…’ ഞാൻ അവിടെ കിടന്ന് തപ്പിക്കളിച്ച കുളമാക്കി. “ആരെ നോക്കിയാടാ ഇവിടെ കുറ്റിയടിച്ച നിൽക്കുന്നത്. മം.’ സുനിലിന്റെ അടുത്ത് എന്റെ കള്ളക്കുള്ളി ഒന്നും നടക്കില്ല.
“അത്. നീ ഇവിടെ നിൽക്ക. ഞാൻ കാണിച്ച് തരാം.”
“ആരാടാ വരുന്നെ. ഏ? “എന്റെ സ്വപ്തനത്തിൽ നിന്നിറങ്ങി വന്ന മാലാഖ” എന്റെ വായിൽ നിന്നും അറിയാതെ അത് ചാടിപ്പോയി “ബേ. എങ്ങനെ എങ്ങനെ. അങ്ങനെ ചിലതൊക്കെ ഇവിടെ നടന്നൊ? എന്താ സംഭവം. പറ പറ. കേൾക്കട്ടെ” സുനിലിന് അറിയാൻ ഉത്സ്യകതയേറി. “അത് ഫസ്റ്റ് ഇയറിൽ ചേർന്ന ഒരു കുട്ടിയാ.. ആരാ എന്താ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ആദ്യം കണ്ടപ്പോൾ തന്നെ. ഞാൻ. എന്റെ സ്വപ്തനത്തിൽ അവളെ.” വാക്കുകൾ കിട്ടാതെ ഞാൻ കുഴങ്ങി.
“മ്മ്ം. ഇത് അതു തന്നെ മോൻ. ലവ്വ അറ്റ് ഫസ്റ്റ് സൈറ്റ് “അല്ല മോനെ ഇത് അങ്ങനെ അല്ല. വെറുതെ അവളെ കണ്ടപ്പോൾ പൊട്ടിമുളച്ചതല്ല. കണ്ടത് തന്നെ അദ്യമായിട്ടല്ല. കാലങ്ങളായി അവളെ അറിയുന്ന പോലെ, അവൾക്ക് വേണ്ടിയാണ് ഞാൻ ഈ ജീവിതം മുഴുവൻ കാത്തിരുന്നതെന്ന് പൊലും തോന്നുന്നു.” ഞാനെന്റെ ഹൃദയം തുറന്നു “ഓ. ഇത് ജന്മജന്മാന്തരങ്ങൾ ആയിട്ടുള്ള പ്രേമം വല്ലതും ആണോ.” സുനിൽ
എനിക്കിട്ട് വെക്കുകയാണെന്ന് തോന്നി ‘കളിയല്ല മയിരേ. കാര്യമായിട്ടാ. എന്റെ ഉള്ള പിടക്കുന്നത് എനിക്കല്ലെ അറിയൂ” “ഞാനും കാര്യമായിട്ട് പറഞ്ഞതാ.. നീ ആ മയിൽപീലിക്കാവ് സിനിമയിൽ കണ്ടില്ലേ. അതു പോലെ.’
സുനിൽ എപ്പോഴും സിനിമയുമായിട്ടാണ് ജീവിതം തട്ടിച്ചു നോക്കുക. അവിടെ കൂടി നിൽകുന്ന പിള്ളേരിൽ നിന്നും കുശുകുശുപ്പുകൾ ഉയർന്നു. ഞങ്ങൾ അങ്ങോട് നോക്കി. അതാ അവൾ വരുന്നു എന്റെ സ്വപ്തനത്തിലെ രാജകുമാരി. എന്റെ ഹൃദയത്തിൽ വിരിഞ്ഞ സൂര്യകാന്തി. ഒരു സാധാരണ മഞ്ഞ നിറത്തിലുള്ള ചുരിദാർ ആണ് വേഷം. “സ്വാഗതം മകളേ സുസ്സ്വാഗതം. ഇഞ്ചിനീയറിങ്ങ് ജീവിതത്തിന്റെ ആദ്യ പടികൾ സൂക്ഷിച്ചു സൂക്ഷിച്ചു വെയ്ക്കു കൂട്ടീ.” കൂടി നിന്നവർ ഒരു കോറസ്സ് പോലെ പാടി. ചെന്നായ്ക്കുട്ടത്തെ കണ്ട ആട്ടിൻകുട്ടിയെ പോലെ അവളുടെ മുഖം വിളറി. മുഖം കുനിച്ച അവൾ അവിടെ നിന്നും നടന്നു നീങ്ങി. സ്വാഗത സംഗം അടുത്ത ഇരക്ക് നേരെ തിരിഞ്ഞു. ഞാൻ അവളുടെ ഓരോ ചുവടുകളും നോക്കി ഇരുന്നു. “ഇതാണോടേയ്ക്ക്..? സുനിലിന്റെ ചോദ്യം എന്നെ ആ സ്വപ്തനലോകത്ത് നിന്നും ഉണർത്തി. “ഇതു തന്നെ ആണെന്നാ തോന്നണത്. കണ്ടപ്പോൾ മുതൽ