ഇവനെന്തെല്ലാം കാണാനും അനുഭവിക്കാനും കിടക്കുന്നു. അച്ഛന്റെ വാലിൽ തൂങ്ങി നടക്കുന്ന ഒരു മണുക്കു സ്. ഇവനൊക്കെ ഒന്ന് നേരെയാക്കി എടുക്കാൻ റാഗിങ്ങ് ഒക്കെ ഇല്ലെങ്കിൽ പിന്നെന്ത് വഴി. ഒരു വർഷം കഴിയുമ്പോൾ ഇവനൊക്കെ സ്മാർട്ട് കുട്ടപ്പന്മാരായി നടക്കുമ്പോൾ ഇപ്പൊഴത്തെ അഭിപ്രായം ഒക്കെ മാറിക്കോളും. അവന്റെ ഊഴം വന്നപ്പോൾ അവരുടെ കൂടെ സുനിലും രജിസ്ട്രാറിന്റെ ഓഫീസിലേക്ക് പോയി.
ഞാൻ ചുറ്റും നിൽക്കുന്ന ആൾകൂട്ടത്തിൽ ഓരോരുത്തരെ നോക്കി നിന്നു. മുങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ ആണ് ആ മുഖം വീണ്ടും കണ്ടത്. സ്വപ്നങ്ങളൂടെ എന്റെ ഹൃദയം കവർന്ന ആ മുഖം. അന്ന് കൗൺസ്ലിങ്ങ് സമയത്ത് എന്നെ ഒരു മാത്ര മോഹിപ്പിച്ച് കടന്ന് കളഞ്ഞ് ആ മുഖം. സ്വപ്നത്തിൽ കണ്ട അതേ നീലോൽപല മിഴികൾ. വിടർന്ന സൂര്യകാന്തി പോലെ തിളങ്ങുന്ന മുഖത്ത് നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത. സ്വപ്തനത്തിലെന്നോണം ആ മുഖം ഒഴുകി മറഞ്ഞു. ഫിനാൻസ് സെക്ഷനിലേക്കാണ് പോയത്. ഞാൻ അങ്ങോട്ട് നടന്ന് പുറത്ത് നിന്നും എത്തി നോക്കി. അച്ഛനാണെന്നു തോന്നുന്നു. മുണ്ടും വെള്ളഷർട്ടും ധരിച്ച ഒരു തനി നാടൻ ദേഹം കൂടെ ഉണ്ട്.
അവർ അകത്ത ഒരു ക്ലാർക്കിന്റെ മേശയിൽ ഇരുന്ന എന്തോ പൂരിപ്പുക്കുന്നു. ഞാൻ ഏന്തിവലിഞ്ഞ നോക്കിക്കൊണ്ടിരുന്നു. ഡാ..? സുനിൽ തട്ടിയപ്പോൾ ആണ് എനിക്ക് പരിസരബോധം ഉണ്ടായത്. ” എന്തൊരു നോട്ടമാടാ ഇത്.” സുനിൽ പതുക്കെ ചോദിച്ചു. “ഇനി ഇവിടെ ഫീസടച്ചാൽ മതി. എന്നാൽ ഞങ്ങൾ ക്ലാസ്സിലേക്ക് പോട്ടെ” സുനിൽ അവന്റെ ബന്ധുവിനോട് പറഞ്ഞു. ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു. പോകുന്ന വഴിക്കും എന്റെ മനസ്സിൽ ആ മുഖം തന്നെ ആയിരുന്നു.
അകത്തു പോയി ഒന്ന് പേർ എത്തി നോക്കാമായിരുന്നു എന്ന് തോന്നി. അവളെ ഉടനെ പരിചയപ്പെടാൻ അതിയായ ആഗ്രഹം. യുഗങ്ങളായി കാത്തിരുന്ന ഒരു നിമിഷം വന്നണഞ്ഞ പോലെ, “എന്താടേയ്ക്ക് ഇത്ര ആലോചന…’ സുനിൽ തിരക്കി. “ഒന്നുമില്ല.“ ഞാൻ ഒന്നും പറയാതെ ഒഴിഞ്ഞു. ക്ലാസ്സിൽ കയറിയെങ്കിലും എന്റെ മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു. സ്വപ്നങ്ങളിലെ രാജകുമാരി ഇറങ്ങി വരുന്നു എന്നു കഥകളിലും സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. ഞാൻ സ്വപ്നം കാണുകയാണോ. എന്റെ സ്വപ്തനങ്ങളിലെ രാജകുമാരി. അവൾ എനിക്കുള്ളവൾ തന്നെയോ? ഉച്ചക്ക് വീണ്ടും പോയി അവിടെ എല്ലാം തിരഞ്ഞുവെങ്കിലും പ്രതീക്ഷിച്ചു