യാമിനി ചെറിയമ്മയുടെ കൈകൾ ആ ഭിത്തിയിലേയ്ക്ക് അകത്തി അമർത്തി പിടിച്ചിരിക്കുകയാണ്,
വല്യച്ചന്റെ ആ ഉരുക്കുപ്പോലത്തെ റ്റ്കൈകൾ യാമിച്ചെറിയമ്മയെ നന്നായി വേദനിപ്പിക്കുന്നുണ്ടെന്നു അവരുടെ മുഖഭാവംകൊണ്ടു തന്നെ എനിയ്ക്കു മനസിലായി
“എന്നെ വിടു, എനിയ്ക്കു പോവണം..!” യാമിനി ചെറിയമ്മയുടെ ദയനീയമായ സ്വരം.
“നിന്നെ ഞാൻ വിടാം യാമിനി, പക്ഷെ നീ ഞാൻ പറഞ്ഞതിന് ഒരു മറുപടിയും തന്നില്ല, നിന്നോട് ഞാൻ കളിയായി പറഞ്ഞതല്ല അത്.!”
മാധവൻ വല്യച്ഛന്റെ കൈയിലെ പിടി മുറുകിയതോ എന്തോ ചെറിയമ്മ ചെറുതായി തേങ്ങി..
“എനിയ്ക്കു വേദനിയ്ക്കണു ..!”
പെട്ടെന്ന് മാധവനച്ചൻ ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു
“യാമിനി നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല, നിന്നെ രാജൻ പറ്റിയ്ക്കുകയാണ് എന്ന് അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്, ആ സഹതാപം എങ്ങനെയോ അറിയാതെ…!”
ഞാൻ ആദ്യമായി മാധവനച്ചൻ വാക്കുകൾക്കായി പരതുന്നതു കണ്ടു.!
” എനിയ്ക്കു എല്ലാം അറിയാം, എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളം.,
അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!”
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി തന്നു
ടെ.! പെട്ടെന്നൊരു അടിയാണ് യാമിനി ചെറിയമ്മയെ ആശ്ലേഷിച്ചത്.!
അവർ പെട്ടെന്ന് നിലകിട്ടാതെ താഴേയ്ക്ക് വീഴാൻ പോയി,
പക്ഷെ അതിനു മുന്നേ മാധവൻ വല്യച്ഛന്റെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു മനസിലാവുന്നതിനു മുന്നേ മാധവനച്ചൻ അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,
“അങ്ങനെ നീ മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!” പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു
പക്ഷെ ഒട്ടൊരു പണിപ്പെട്ടു യാമിനിച്ചെറിയമ്മ ആ പിടിയിൽ നിന്ന് അയഞ്ഞുമാറി.
” ഒരിക്കലുമില്ല, എന്റെ ഭർത്താവു എങ്ങനെ ആയാലും ഞാൻ അന്നും ഇന്നും ഒരു ശരീരവും ഒരു മനസും ഉള്ളവൾ ആയിരിക്കും, മരണം വരെ.!”
യാമിനി ചെറിയമ്മയുടെ ആ നിശ്ചയദാർട്യത്തിനു മുന്നിൽ മാധവൻ വല്യച്ഛനെപോലെതന്നെ ഞാനും സ്തബ്ധനായി പോയി.!
ഈ മിണ്ടാപ്രാണിയുടെ ഉള്ളിൽ ഇത്രയും വീര്യം ഉണ്ടായിരുന്നോ.?