" റഷീദ പറഞ്ഞു
"നിങ്ങള് ഒന്ന് പോയെ റഷീദ .. ഇവിടെ കട കൊടുക്കുവാൻ തന്നെ എനിക്ക് താല്പര്യമില്ല, അപ്പോഴാണ് വല്ലോരെയും വീട്ടിൽ കയറ്റി താമസിപ്പിക്കുന്ന കാര്യം പറയുന്നത് " അല്പം ദേഷ്യത്തോടെ സുമ പറഞ്ഞു.
തിരികെ തന്റെ വീട്ടിലേക്ക് നടക്കുമ്പോൾ റഷീദ ചിന്തിച്ചതും കോഴിക്കട തുടങ്ങിയാൽ വരാൻ പോകുന്ന ആ പയ്യനെ പറ്റി ആയിരുന്നു. കടി ഇളകി നിൽക്കുമ്പോൾ ഏതെങ്കിലും തല നരച്ച ആളുകളെക്കൊണ്ട് പണി എടുപ്പിക്കുന്നതിലും നല്ലത് കൊച്ചു പയ്യന്മാരെ വിളിക്കുന്നതാണ് , അതാകുമ്പോൾ പറയുന്ന പണി എടുത്ത് അവന്മാർ പൊയ്ക്കോളും.
റഷീദ യാത്ര പറഞ്ഞ് പോയപ്പോൾ സുമ ആലോചിച്ചു ,
‘ഈ റഷീദക്ക് എന്താണ് ആ പയ്യനെ ഇവിടെ താമസിപ്പിക്കണം എന്ന് ഇത്ര വാശി .. റഷീദ അത്ര ശെരി പുള്ളി ഒന്നുമല്ല , നാട്ടിലുള്ള ഒന്ന് രണ്ട് പയ്യന്മാരുമായി ചെറിയ ചുറ്റിക്കളി ഉണ്ടെന്ന് ഒക്കെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ..
റഷീദയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭർത്താവ് ഒഴിവാക്കി പോയിട്ട് വർഷം കുറെ ആയില്ലേ. ഒന്നോർത്താൽ എന്റെ അവസ്ഥയും റഷീദയുടെ അവസ്ഥയും തുല്യമാണ് .. പ്രശാന്ത് ഏട്ടൻ നാട്ടിൽ വരുമ്പോൾ പോലും എന്നെ തൃപ്തിപ്പെടുത്താൻ
കഴിയാറില്ല , ആദ്യമൊക്കെ എന്നോടുള്ള താൽപര്യക്കുറവ് കൊണ്ട് ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ സത്യം മനസ്സിലായത് ഏതോ ഒരു നാട്ടു വൈദ്യന്റെ അടുത്ത് എന്നെയും കൂട്ടി പോയപ്പോഴായിരുന്നു …. എന്നിട്ട് എന്തെങ്കിലും ഫലം ഉണ്ടായോ , അതുമില്ല. അനന്തുവിന് ശേഷം ഒരു കുഞ്ഞു വേണ്ടേ എന്ന് ബന്ധുക്കൾ എല്ലാവരും ചോദിച്ചപ്പോൾ ഓരോന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .. എനിക്ക് അവരോട് പറയുവാൻ കഴിയില്ലല്ലോ എന്റെ ഭർത്താവിന്റെ എല്ലാം തളർന്നു പോയി എന്നുള്ള കാര്യം’.
"അമ്മേ … അപ്പച്ചി നമ്മുടെ കടയിൽ കോഴി കച്ചവടം തുടങ്ങാൻ പോവുകയാണോ ?" അനന്തുവിന്റെ ചോദ്യമാണ് സുമയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
"നിന്നോട് ഇത് ആര് പറഞ്ഞു ..?"
"റഷീദ ഇത്തയുടെ മോൻ ഷാനവാസ് പറഞ്ഞു "
‘ഓ .. റഷീദ ഇത്ര പെട്ടെന്ന് കാര്യം നാടു മുഴുവൻ പാട്ട് ആക്കിയോ ‘ സുമയ്ക്ക് ദേഷ്യം വന്നു … അവൾ അനന്തുവിനോട് പറഞ്ഞു ,
"നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ വൃത്തി കെട്ട ചെറുക്കനും ആയി കൂട്ടു കൂടി നടക്കരുതെന്ന് "
"അപ്പോ റഷീദ ഇത്ത ഇവിടെ വന്ന് അമ്മയോടു കൂട്ട് കൂടി സംസാരിച്ചു ഇരിക്കുന്നതിന് കുഴപ്പമൊന്നുമില്ലെ