കുറേ നാളായില്ലേ…"
" എന്നാ ഞാനും വരുന്നെടാ. ചേട്ടനാണെങ്കിലും ടൂറിലാ…"
" നിന്റെ വേലക്കാരിയെ എന്തു ചെയ്യും ?"
" അതു സാരമില്ലെടാ. അവൾ ഒറ്റയ്ക്കു നിന്നോളും…"
" ചേച്ചീ എത്താറായി"
സനൂപിന്റെ സ്വരം ആനിയെ ചിന്തകളിൽ നിന്നുണർത്തി.
കണ്ണു തുറന്നപ്പോൾ കാറ് ഒരു ജംഗ്ഷൻ കഴിഞ്ഞ് ഒരു സൈഡ്റോഡിലേക്ക് തിരിയുന്നു. പണ്ടെങ്ങോ ടാറിട്ടതിന്റെ അവശിഷ്ടങ്ങൾ റോഡിൽ.
" പഞ്ചായത്തു റോഡാ. ഇപ്പം ടാറു ചെയ്തിട്ടു വർഷങ്ങളായി. ഇപ്പം വേനലായാൽ അപ്പടി പൂഴിയാ"
ശരിയാണ്.കണ്ടാൽ ചെങ്കൽപാതയാണെന്നേ പറയൂ. പൊടിപടലങ്ങളുയർത്തി വണ്ടി പതിയെ നീങ്ങി. പിന്നെയും അഞ്ചാറു മിനിട്ടെടുത്തു വീടെത്താൻ. ഗേറ്റു കടന്ന് ചെറുതെങ്കിലും മനോഹരമായ ഗാർഡൻ മുറ്റത്ത്. സാമാന്യം വലിയ ഇരുനില വീട്. അധികം പഴക്കമില്ല.
"കുടുംബവീടായിരുന്നു. കല്യാണമായപ്പോൾ പൊളിച്ചു പണിതതാ "
കാറിൽ നിന്നിറങ്ങവേ സനൂപ് പറഞ്ഞു.
അപ്പോഴേക്കും ശാലിനി ഓടിയെത്തി.
ഫോട്ടോയിൽ മെലിഞ്ഞിട്ടാണെങ്കിലും നേരിട്ടു കാണുമ്പോൾ അവൾക്ക് കുറച്ചു കൂടി വണ്ണമുണ്ടെന്ന് ആനിക്കു തോന്നി.
" യാത്രയൊക്കെ സുഖമായിരുന്നോ ചേച്ചീ "
ആനിയുടെ കൈ പിടിച്ചു കൊണ്ട്
ശാലിനി ചോദിച്ചു.
" ഉവ്വ് " ആനി തല കുലുക്കി.
എല്ലാവരും വീടിനകത്തേക്കു കയറി.
വലിയ ഹാൾ. ചേർന്ന് ഡൈനിംഗ് സ്പേസ്. പിന്നെ കിച്ചൻ. വശത്തായി രണ്ടു ബെഡ് റൂമുകൾ.
" അറ്റത്തേതാ ഞങ്ങടെ റൂം. മറ്റേത് അമ്മ ഉപയോഗിക്കുവാ. അമ്മേടെ ഡ്രസ്സ് ഒക്കെ ഉണ്ട്. അല്ലേൽ ചേച്ചിക്കു തരാമായിരുന്നു " ശാലിനി പറഞ്ഞു.
മുകളിലത്തെ നിലയിലായിരുന്നു ആനിക്ക് ഒരുക്കിയിരുന്ന മുറി. കൈയും മുഖവുമൊക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേഗക്കും ശാലിനി കാപ്പിയെടുത്തു വച്ചിരുന്നു. കൂടെ കപ്പപ്പുഴുക്കും മീൻകറിയും…
സൂരജിനെ കണ്ടില്ല. കടയിലെത്തണമെന്നു പറഞ്ഞ് അവൻ പോയെന്ന് സനൂപ് പറഞ്ഞു.
കാപ്പി കുടി കഴിഞ്ഞ് ആനി കുറച്ചു നേരം കിടന്നു…
രാത്രിയിലത്തെ അത്താഴം വിഭവസമൃദ്ധമായിരുന്നു.
ചോറ് , കപ്പപ്പുഴുക്ക്.
സാമ്പാർ , പുളിശ്ശേരി , അവിയൽ , കോവയ്ക്ക വെള്ളത്തിലരിഞ്ഞു മസാല ചേർത്തു വച്ച തോരൻ , പാവയ്ക്ക വറുത്തത് , പച്ചടി.
പിന്നെ മീൻ കറി , വറ്റ വറുത്തത്…
എല്ലാം ഒന്നിനൊന്നു രുചികരം. ശാലിനി അടിപൊളി പാചകക്കാരി തന്നെ.
അത്താഴം കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് എല്ലാവരും കിടന്നു…
രാവിലെ ആനി എഴുന്നേറ്റപ്പോൾ