എനിക്ക്. എനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതാ.. എന്നിട്ടും. എന്ത് കൈവിഷം കൊടുത്താ എന്റെ ജിനുട്ടന്നെ നീ മയക്കിയെടുത്തത്. എന്നെ അന്ന് മയക്കിയ പോലെ..” ദേഷ്യവും സങ്കടവും എല്ലാം കലർന്ന സ്വരത്തിൽ മീനു ചോദിച്ചു എനിക്ക് പിന്നിൽ കല്യാണിയുടെ തേങ്ങലുകൾ ഉയർന്നു. “നോക്ക് മീനു. കല്യാണി എന്നെ മയക്കിയെടുത്തതൊന്നും അല്ല. ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു തെറ്റു പറ്റി. ഇതിൽ ഞങ്ങൾ രണ്ട് പേരും ഒരു പോലെ തെറ്റുകാരാണ് ഞാൻ കല്യാണിയെ ന്യായീകരിച്ചു. “മീനുകൂട്ടി. നോക്കു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കെടാ.. യാചനാസ്വരത്തിൽ പറഞ്ഞു. “നോക്ക്. കരച്ചിൽ നിർത്ത്. നീ ഇങ്ങനെ കരഞ്ഞാൽ കല്യാണിയും കരയുകയല്ലേ ഉള്ളൂ. ആരെങ്കിലും വന്നാൽ. അവരിതൊക്കെ അറിഞ്ഞാൽ. പിന്നെ.” എന്റെ ശബ്ദദം ഇടറി. വാക്കുകൾ പുറത്തേക്ക് വരാതായി. എന്റെ കണ്ണിൽ നിന്നും ഒരു തുള്ള കണ്ണുനീർ പൊടിഞ്ഞു. കല്യാണിയുടെ തേങ്ങലുകൾ ശക്ടമായി. മീനുവും കരഞ്ഞു. എല്ലാ സങ്കടങ്ങളും കണ്ണീരായി ഒഴുകിത്തീരാൻ ഞാൻ കാത്തുനിന്നു. അവസാനം തേങ്ങലുകൾ ഒന്നടങ്ങി. “മീനു. നോക്കു. ഇന്നു നടന്നത് നമ്മൾ മൂന്നു
പേരല്ലാതെ വേറെ ആരും അറിയാൻ പാടില്ല.” ഞാൻ മീനുവിനോട് പറഞ്ഞു “ഇല്ല. ഞാൻ പറയില്ല. പക്ഷെ. പക്ഷെ ജിനുട്ടൻ കല്ലുവേച്ചിയെ.. കല്യാണം കഴിക്കില്ലേ” മീനുവിന്റെ ശബ്ദത്തിൽ അപ്പോഴും ഗദഗദം നിറഞ്ഞിരുന്നു. “ഇല്ല മോളെ. കല്ലു എന്നെക്കാളും മൂത്തതല്ലേ. അതു കൊണ്ട്.” ഞാൻ പറഞ്ഞുനിർത്തുന്നതിനു മുൻപേ മീനുവിന്റെ ശബ്ദദം മുഴങ്ങി. “അതു കൊണ്ട്. അതു കൊണ്ട് ഇതൊക്കെ ചെയ്തിട്ടും ജിനുട്ടൻ. ചതിയനാ. കൊണ്ട് നിർത്തി. ഞാൻ കല്യാണിയുടെ മുഖത്ത് നോക്കി. ഇനി ബാക്കി പറയണ്ടത് അവളുടെ കടമയാണെന്ന പോലെ “അല്ല മോളെ. ജിനുവും ഞാനുമായുള്ള കല്യാണം ഇവിടെ ആരും സമ്മതിക്കുകയില്ല. അതു മാത്രമല്ല. ചേച്ചി. അവിടെ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു.” കല്യാണി പറഞ്ഞ നിർത്തി. മീനു കേട്ടതൊന്നും വിശ്വസിക്കാനാകാത്ത പോലെ ഞങ്ങളെ നോക്കി ഇരുന്നു. “അധികം വൈകാതെ അവിടെ ചെന്ന് കല്യാണം കഴിക്കുകയും ചെയ്യും.” കണ്ണുനീർ തുടച്ചുകൊണ്ട് കല്യാണി പറഞ്ഞു. “ആരോടും പറയില്ല എന്നാണ് കരുതിയിരുന്നത്. ഇപ്പോൾ നിങ്ങൾ രണ്ട് പേർക്ക് മാത്രമാണ് അറിയാവുന്നത്. ഇതു കഴിഞ്ഞാൽ ചിലപ്പൊൾ ഇനിയൊരിക്കലും നിങ്ങളെ കാണാൻ…” കല്യാണിയുടെ