ഞാൻ ഒരു കസേരയെടുത്ത് സിറ്റ്-ഔട്ടിനോട് ചേർത്തിട്ട് അതിലിരുന്നു. ആരെയും കാണാനില്ല. അരുൺ തിരക്കുപിടിച്ച് ഓടി നടക്കാണ്. പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തും. എനിക്ക് ബോറടിച്ച് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോ ഒരു സെറ്റ് പിള്ളാർ വീടിനകത്തുനിന്നും മുറ്റത്തേക്ക് ഓടിയിറങ്ങി. അവരുടെ പിന്നാലെ ശാന്തിയും ഓടി വന്നു. എന്നെകണ്ടപ്പൊ അവൾ ഓട്ടം നിർത്തി. പതുക്കെ നടന്ന് മുറ്റത്തേക്കിറങ്ങി പിള്ളാരുടെ കൂടെ കൂടി. ഞാൻ അവളെ കൊത്തിവലിക്കാതെ വളരെ സൗമ്യമായി അവളെ നോക്കി. ഒരു ബ്രൗൺ കളർ ടി-ഷർട്ടും കള്ളി കള്ളി 3/4th-ഉം ആയിരുന്നു അവളുടെ വേഷം. അത്ര വലിയ ശരീരം ഒന്നുമല്ല അവളുടേത്. അതുകൊണ്ട് അവളെ ആ വേഷത്തിൽ കണ്ടാലും ആർക്കും ഒന്നും തോന്നില്ല. ഒരു കൊച്ചുപെണ്ണായെ തോന്നുള്ളു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു. "ശാന്തി എന്നല്ലേ പേര് പറഞ്ഞത്?". ചെറിയ നാണത്തോടെ അവൾ പറഞ്ഞു. "അതെ" "ശാന്തി എന്ത് ചെയ്യുന്നു?" "ഞാൻ എഞ്ചിനീയറിംഗ് പഠിക്കാ. ഫസ്റ്റ് ഇയർ " "ആഹാ. ഞാനും എഞ്ചിനീയറിംഗ് തേർഡ് ഇയർ ആണ്. ഏതാ ബ്രാഞ്ച്?" "കമ്പ്യൂട്ടർ" ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു, "ശാന്തിക്കിവിടെ ഫ്രണ്ട്‌സ്
ഒന്നുമില്ലേ?" "ഞങ്ങൾ വല്ലപ്പോഴുമൊക്കെയേ ഇവിടെ വരാറുള്ളൂ. അരുണേട്ടനും അരുണിമ ചേച്ചിയും കമ്പനിയുണ്ട്. എന്നാ ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ. ‘അമ്മ തിരക്കും " പോവാൻ നേരം അവൾ മനോഹരമായി ചിരിച്ചു. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നി. അവളെ കൂടുതൽ പരിചയപ്പെടാൻ മനസ്സ് കൊതിച്ചു. അങ്ങനെ അവളെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇടിവെട്ടിയപോലെ കറന്റ് പോയത്.പെട്ടന്ന് തന്നെ കുറച്ച് ചേട്ടന്മാർ കൂടി ജനറേറ്റർ ഓൺ ചെയ്തു. അരമണിക്കൂറോളം കാത്തിരുന്നിട്ടും കറന്റ് വരാതായപ്പോ ഞാൻ KSEB വിളിച്ച് ചോദിച്ചു. എവിടെയോ മരം വീണ് പോസ്റ്റ് ഒടിഞ്ഞിരിക്കുകയാണ്. കറന്റ് നാളെ രാവിലെ നോക്കിയാ മതി. കല്യാണപ്പുര ആകമാനം ഇരുട്ടിലാഴ്ന്നു. കറന്റ് പോയതോടെ അടുക്കളയിൽ ബഹളമായി. തേങ്ങാ ചിരകാനും, അരക്കാനും ഒന്നും ഒരു വകുപ്പുമില്ല. ആകെ നെട്ടോട്ടം. കുറച്ച് കഴിഞ്ഞ് പെണ്ണുങ്ങളുടെ ഒരു പട ഉമ്മറത്തേക്ക് ഒരു 5 – 6 ചിരവയും നാളികേരങ്ങളും പെട്രോമാക്സും ഒക്കെയായി വന്നു. നിലത്ത് പുൽപ്പായ വിരിച്ച് അതിൽ വട്ടത്തിൽ ഇരുന്ന് തേങ്ങാ ചിരകാൻ തുടങ്ങി. എന്റെ അമ്മയും ലക്ഷ്മി ആന്റിയും ആ കൂട്ടത്തിൽ