എന്തോ സംസാരിച്ചു. കാശോ മറ്റോ കയ്യിൽ കൊടുക്കുന്നതും കണ്ടു. പിന്നെ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു നിന്നു. ‘പോണ്ടേ. ഹൈറ്റിനു ഇനി 5 മണിക്കൂർ കൂടിയേ ഉള്ളൂ.” ഞാൻ ഓർമിപ്പിച്ചു. “അവൾ വരുന്നു.’ അമ്മ പറഞ്ഞു. “പോട്ടെ അമ്മായി.” അമ്മയോട് യാത്ര പറയുമ്പോൾ കല്യാണിയുടെ വാക്കുകളിൽ ഒരു ഗദഗദം. അമ്മയുടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു. യാത്ര പറഞ്ഞ കല്യാണി പിന്നിൽ കയറി.
മുന്നിലേക്ക് കയറി ഇരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും അത് ഈ സാഹചര്യത്തിൽ നടക്കാത്ത ഒരു പ്രതീക്ഷയാണെന്ന് അറിയാമായിരുന്നു. ഞാൻ വണ്ടി എടുത്തു. നെടുമ്പാശേരി വിമാനത്തവളത്തിലേക്ക് ഞാൻ ഇതാ കല്യാണിയുമായി. വരുമ്പോൾ ഉണ്ടായിരുന്നതു പോലെ തന്നെ തിരിച്ചു പോകുമ്പോലും കാറിൽ മൂകത തളംകെട്ടി. എന്തോ കുറേ പറയാനുണ്ടെങ്കിലും എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. നെറ്റിക്ക് കയ്യും കൊടുത്ത് കല്യാണിയും മൂകദുഖത്തിന്റെ മൂടുപടമണിഞ്ഞ് ഇരുന്നു. ഞങ്ങൾ അങ്ങനെ നെടുമ്പാശേരിയിലേക്ക് എത്തി. കാർ പാർക്ക് ചെയ്ത് ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി പിന്നിലെ ഡോർ തുറന്ന് ഞാൻ അകത്തേക്ക് കയറി ഇരുന്നു.
ഡോർ തുറക്കാൻ പോയ കല്യാണിയുടെ കയ്യിൽ പിടിച്ചു. ഡോർ തിരിച്ചുടച്ച് കല്യാണി തിരിഞ്ഞ് എന്റെ മുഖത്ത് നോക്കി. ആ കണ്ണുകൾ കരഞ്ഞ കലങ്ങിയിരുന്നു. കല്യാണിയുടെ കൈ എന്റെ കൈകൾക്കുള്ളിലാക്കി ഞാൻ ആ മുഖത്ത നോക്കി. “കല്ലു. എന്താണ് നിന്നോട് പറയണ്ടത് എന്ന് എനിക്കറിയില്ല. ഞാൻ ചെയ്ത തെറ്റുകൾക്ക് എത്ര മാപ്പ് ചോദിച്ചാലും മതിയാവില്ല. നിനക്കെന്നോട് ക്ഷമിക്കാൻ കഴിയുമോ? എന്റെ കണ്ണുകളിൽ നിറഞ്ഞ വെള്ളം പുറത്തേക്ക് ഒഴുകാതിരിക്കാൻ ഞാൻ പാടുപെട്ടു “ജിന്നു.” കണ്ണീരിനിടക്ക് അത്രയും പറയാനേ കല്യാണിക്ക് കഴിഞ്ഞുള്ളൂ “ഞാൻ നിന്നെ. കല്യാണം കഴിക്കട്ടേ..? ഞാൻ കല്യാണിയുടെ കൈ എന്റെ നെഞ്ചിൽ ചേർത്ത കൊണ്ട് ചോദിച്ചു. കല്യാണി തേങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
പിന്നെ മുഖമുയർത്തി എന്റെ മുഖം കയ്യിലെടുത്ത് എന്നെ ചുംബനങ്ങൾ കൊണ്ട് മൂടി. പിന്നെ ഒന്ന് നെടുവീർപ്പിട്ട അകന്നിരുന്ന പറഞ്ഞു. “വേണ്ട ജിന്നു. അത് വേണ്ട. നമ്മുടെ അച്ഛനമ്മമാരെ വിഷമിപ്പിച്ച്, അവരുടെ ശാപം ഏറ്റുവാങ്ങി അങ്ങനെ ഒരു സന്തോഷം നമുക്കു വേണ്ട. കഴിഞ്ഞതൊക്കെ നമുക്കു മറക്കാം. എപ്പോഴും നിന്റെ ഓർമകളിൽ ഞാൻ